Jun 24, 2022

നീലമേഘം

നീലച്ച കാർമുകിൽ ചേലുള്ള കാർകൂന്തൽ, 

മാടിയൊതുക്കി നീ കാത്തുനിൽക്കേ 


നീരജലോചനേ നിന്നെക്കുറിച്ചുള്ള 

ഓർമ്മകൾ ഓടിവന്നെത്തിനോക്കെ 


കണ്വാശ്രമത്തിലെ കാമിനിയായൊരാൾ 

കാതരയായിന്നു വന്നുനിൽക്കേ ..


വെൺ  ചിരാതുകൾ പൂക്കുന്ന രാത്രിയിൽ 

വിസ്മയ നേത്രയായ് നീ നോക്കിനിൽക്കെ 


താനെ പരക്കും നിലാവുപോൽ നിൻ ഗന്ധം 

ഈ വീഥിയാകെ നിറഞ്ഞുനിൽക്കേ ….

 



 

 






Apr 17, 2022

“ഇന്നള്ളാ മാ സാബറിൻ" ("തീർച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്")




സൗദിഅറേബിയയുടെ വടക്കു പടിഞ്ഞാറായി  ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന അധികമൊന്നും ജനവാസമില്ലാത്ത  വിശാലമായ  ഒരു മരുഭൂമി.


പൊടിക്ക്കാറ്റില്ലാത്ത സമയത്തു നോക്കിയാൽ അകലെ ഒരു നിഴലുപോലെ  ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന വലിയ കിണറുകൾ കാണാം, പെട്രോൾ സൂക്ഷിക്കുവാനായി ഉണ്ടാക്കിയ ഭീമാകാരമായ പെട്രോൾ ടാങ്കുകളാണ് . ഇത്തരത്തിലുള്ള ടാങ്കുകളുടെ  നിർമ്മാണത്തിനായുള്ള കോൺക്രീറ്റു ഉണ്ടാക്കുന്ന റെഡിമിക്സ് കമ്പനിയിലാണ്  അന്ന് ഇരുപത്തിരണ്ടു വയസ്സുള്ള എനിക്ക് പണി. 


തികച്ചും ഒറ്റപ്പെട്ട ഒരു സ്ഥലം . രാത്രിയിൽ നോക്കിയാൽ അകലെ ഉറുമ്പുകൾ പോകുന്നത് പോലെ കാറുകൾ പോകുന്നത് കാണാം 

പൊടിക്കാറ്റടിച്ചു മൂടിപ്പോകാതിരിക്കാൻ ഉയർത്തിക്കെട്ടിയ മതിലുകൾ സെൻട്രൽ ജയിൽ മതിൽ  പോലെ  തോന്നിക്കും. അൻപതോളം കോൺക്രീറ്റു കൊണ്ട് പോകുന്ന മിക്സറുകൾ, പത്തോളം കോൺക്രീറ്റ് പമ്പുകൾ , ചിലപ്പോൾ ഇതൊരു യുദ്ധ ഭൂമിയാണെന്നു  തോന്നിപോകും . കോമ്പൗണ്ട് മുഴുവൻ കോൺക്രീറ്റ് ഇട്ടിരിക്കുന്നു, കോൺക്രീറ്റ് നിര്മാണത്തിനായുള്ള സിമന്റു സൂക്ഷിക്കുന്നതിനുള്ള പ്ലാന്റിന്റെ വലിയ കുഴലുകൾ  വളരെ ദുരത്തുനിന്നും തന്നെ കാണാം. ഇവിടെ രണ്ടു പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്,  പകലും ചിലപ്പോൾ രാത്രിയിലും തുടർച്ചയായി പ്ലാന്ന്റുകൾ പ്രവർത്തിക്കും, വിവിധ  സൈറ്റുകളിലേക്ക്,  കോൺക്രീറ്റ് ഡിസ്പാച്ച് ചെയ്യുന്ന ഷിപ്പേർ ആൻഡ് ഡിസ്പാച്ചർ ആകുന്നു ഈ  ഞാൻ. 


നാടുവിട്ടിട് കൊല്ലം ഒന്നാകുന്നു, മരുഭൂമിയുടെ നടുവിൽ,  താൽക്കാലികമായി ഉണ്ടാക്കിയ പോർട്ട് കാബിനുകളിലാണ് കിടപ്പും ഉറക്കവും.  കു‌ടെ ജോലിചെയ്യുന്നവർ കൂടുതലും പാകിസ്താനികളാണ് . ഇന്ത്യക്കാർ ഒന്നോ രണ്ടോ പേരുണ്ടായിരുന്നുള്ളു, അവരാണെങ്കിലോ മലയാളിയെ മദ്രാസി എന്ന് വിളിക്കുന്ന തനി ഹിന്ദി വാലകൾ. പാകിസഥാനികൾ കൂടുതലും പാക്കിസ്ഥാൻ ആര്മിയിൽനിന്നും റിട്ടയർ  ചെയ്ത   ഡ്രൈവർമാരാണ്.



“ഉറുദു മാലും നഹിഹൈ ?”


പാകിസ്താനി ഡ്രൈവർമാർ വന്നു ചോദിക്കും 


ഹിന്ദി പോലും പറയാനറിയാത്ത എനിക്കെന്തു  ഉറുദു 


“മാലും ഹൈ   ഭായ് തൊടാ  മാലും  ഹൈ. “


അങ്ങിനെ ഒന്ന് രണ്ടു മാസങ്ങൾക്കുള്ളിൽ ഞാൻ പോലും അറിയാത്ത ഉറുദുവു  പച്ച വെള്ളം പോലെ ഞാൻ  പറഞ്ഞു തുടങ്ങി. 


പ്ലാന്റന്റുകളുടെ കണ്ട്രോൾ റൂം തന്നെയാണ് ഞങ്ങളുടെ  ഓഫിസും, നാല് കാലിൽ തറ നിരപ്പിൽ നിന്നും  ഉയർന്നു നിൽക്കുന്ന ഒരു ക്യാബിൻ ആകുന്നു ഞങ്ങളുടെ ഓഫീസ്. അതിനകത്തു പ്ലാന്റ് ഓപ്പറേറ്ററും ഡിസ്പാറ്ച്ചറും ജോലിചയ്യുന്നു. 


കുറച്ചു പ്രായമായ ഒരു ബംഗ്ലാദേശി പ്ലാന്റ് ഓപ്പറേറ്റർ ചാച്ച എന്ന് എല്ലാവരും വിളിക്കുന്ന നജ്മത്തുള്ള,   അയാളുടെ അസിസ്റ്റന്റ് ആയ ഒരു ബാംഗ്ളൂരിൽ നിന്നുള്ള മുജീബ് എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ.

എന്റെ ബോസ് ആയ യുപിക്കാരൻ ഷിഹാബുദീൻ എന്ന മുത്ഹവ  (മത പുരോഹിതൻ) എന്നിവരാണ് ഞങളുടെ ഓഫീസിൽ ജോലി ചെയ്യന്നത്. 

നമസ്ക്കാര സമയമായാൽ ഓരോരുത്തരായി പോയി നിസ്കരിച്ചിട്ടു വരും.


മുജീബും ചാച്ചയും  തമ്മിൽ എന്നും വഴക്കാണ്  … നിസ്കരിക്കാൻ ആദ്യം മുജീബ് പോകും ..പതിനഞ്ചു മിനിറ്റിന്റെ നിസ്ക്കാരം ഒരു മണിക്കൂർ കഴിഞ്ഞിട്ടും അവസാനിക്കില്ല ,, മുജീബ് തിരിച്ചു വന്നിട്ട് വേണം അദ്ദേഹത്തിന് പ്രാർത്ഥിക്കാൻ പോകാൻ. ഒടുവിൽ മുജീബ് തിരുച്ചു വരുമ്പോഴേക്കും പ്രാര്ഥിക്കുവാനുള്ള സമയം കഴിഞ്ഞിരിക്കും … നഷ്ടപെട്ട തന്റെ പ്രാത്ഥനയെ പറ്റി  മനസ്സിൽ പിറു പിറുത്തുകൊണ്ടു അദ്ദേഹം മുസല്ലയുംഎടുത്തു പള്ളിയിൽ പോകും.


മുസ്ലിമല്ലാത്ത എനിക്ക് പ്രാർത്ഥിക്കാൻ പോവേണ്ടതിരുന്നിട്ടു പോലും എന്റെ ബോസ്സ് പക്ഷെ ഒരിക്കലും വൈകാറില്ല. 


നിസ്കരിക്കാൻ പോകുമ്പോൾ എനിക് വേണ്ടിയും  എന്റെ മാതാപിതാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ ഞാൻ  ബോസ്സിനോട് പറയും. 


“ സബ് കേലിയെ ദുവ കരേഗ  ഭായ്…” 


എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അദ്ദേഹം പ്ലാന്റിൽ താൽക്കാലികമായി ഉണ്ടാക്കിയ പള്ളിയിലേക്ക്  പോകും.


എല്ലാ പുലർച്ചകളും “ അള്ളാഹു അക്ബർ “ വാങ്ക് വിളികേട്ട് ഞാൻ ഉണരും 


“പരമ കാരുണികന്റെ ഭവനത്തിലേക്ക് പുലർകാല  പ്രാർത്ഥനക്കായി വരിക”


കിടക്കയിൽ കിടന്നു ഞാൻ അത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്യും.


അപ്പോൾ ഞാൻ നാട്ടിലെത്തും 

വീടനടുത്തുള്ള ശ്രീ രാമ ക്ഷേത്രത്തിൽ നിന്നും വെങ്കിടേശ്വര സുപ്രഭാതം കാതിൽ അലയടിക്കും.


അങ്ങിനെയിരിക്കെ ഈജിപ്തിൽ നിന്നുള്ള രണ്ടു പുതിയ ആളുകൾ കൂടി ഞങ്ങളുടെ ഓഫീസിൽ ജോയിൻ ചെയ്തു .. രണ്ടു പേരും ട്രെയിനികളാണ് . എങ്ങിനീറിങ്  കഴിഞ്ഞു നേരിട്ട് ജോലി ചെയ്യാൻ വരികയാണ്.അതിന്റെ ഭാഗമായുള്ള ട്രെയിനിങ്ങിനെയാണ് ഇവിടെ വന്നിട്ടുള്ളത്. 


രണ്ടുപേരും വെളുത്ത നിറം  നല്ല ഉയരം ഒരു ആറര ഏഴടി കാണും , അതിനൊത്ത തടിയും . അവർ രണ്ടു പേരും കയറി വരുമ്പോൾ ഞങ്ങളുടെ പോർട് ക്യാബിൻ ഒന്ന് കുലുങ്ങും ..


എന്റെ ബോസ്സ് പറഞ്ഞതനുസരിച്ചു ഓഫീസിലെ ജോലിയെ കുറിച്ച് ഞാൻ ഒരു ചെറിയ വിവരണം അവർക്കു കൊടുത്തു .


അപ്പോഴാണ് അറിയുന്നത് എഞ്ചിനീയർ മാരായ രണ്ടു പേർക്കും ഇംഗ്ലീഷ് അത്ര വശമില്ല എന്നത് .. അവർ എന്നോട് അറബിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു ..

അറബി അറിയാത്ത ഞാൻ  മിഴിച്ചു നോക്കി നിന്നു ..


ഇവന്മാർ  ഇവിടെ നിന്നും പോകുന്നതിനു മുൻപ് എനിക്ക് അറബി പഠിച്ചെടുക്കാമല്ലോ എന്നോർത്ത് ഞാൻ സന്തോഷിക്കുകയും ചെയ്തു .


പിന്നെയങ്ങോട്ട് രസകരമായിരുന്നു കാര്യങ്ങൾ ,, ഞാൻ ജോലി സംബന്ധമായ കാര്യങ്ങൾ അവർക്കു പറഞ്ഞു കൊടുത്തു ,  പകരം അറബി എങ്ങനെ സംസാരിക്കാം എന്നു അവർ പഠിപ്പിച്ചു തന്നു  …


ഇടക്കൊക്കെ  അവർ നല്ല അറബിക് കോഫീ ഉണ്ടാക്കിത്തരും , ഓഫീസിൽ  മുഴുവൻ അപ്പോൾ  കാപ്പി മണം  പരക്കും.


ഒരുദിവസം ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ ഓഫീസിൽ എത്തിയതായിരുന്നു .. ഓഫീസിലേക്ക് കയറുന്ന കോണിക്കരികെ ചെറിയ ഒരാൾക്കൂട്ടം .. ഡ്രൈവർമാരാണ് .. അകത്തു എന്തോ നടക്കുന്നുണ്ട് …

ഓഫിലെത്തിയപ്പോഴാണ് എനിക്ക് സംഭവം മനസിലായത് ..


പുതുതായി വന്ന ഈജിപ്ഷ്യൻ എൻജിനീയർമാർ തമ്മിൽ എന്തോ കശപിശ, എന്തോ ചെറിയ ഒരു പ്രശ്നം ,  പറഞ്ഞു തീർക്കേണ്ടതിനു പകരം അത് അടിയുടെ വക്കത്തെത്തിയിരിക്കുന്നു … അല്ല അടി തുടങ്ങി ക്കഴിഞിരിക്കുന്നു .. രണ്ടു പേരുടെയും വെളുത്ത മുഖം ചുവന്നു തുടുത്തിട്ടുണ്ട് ….രണ്ടു  പേരും അറബിയിൽ അനോന്യം വഴക്കു കൂടുന്നു …

നജ്മത്തുള്ള ചാച്ചയും മുജീബും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ആറര ഏഴടി ഉയരമുള്ള എങ്ഞ്ചിനീർ മാരെ പിടിച്ചു മാറ്റാൻ അവർക്കു സാധിക്കുന്നില്ല ..

രണ്ടര കിലോയുള്ള നെസ്കഫേ ചില്ലുകുപ്പിയെടുത്തു ഒരു എൻജിനീയർ മറ്റേയാൾടെ തലയിൽ അടിക്കാനുള്ള പുറപ്പാടാണ് ..


കളി കാര്യമാകുന്നു, എന്തെകിലും ചെയ്തില്ലെങ്കിൽ മറ്റേയാളുടെ    തലപൊട്ടി ചോര വരും …


ഞാൻ എനിക്കറിയാവുന്ന അറബിയിലും പിന്നെ ഇംഗ്ളീഷിലും പറഞ്ഞു നോക്കി ,, ഒരു രക്ഷയുമില്ല ..


തടിയൻ മാർ എന്റെ വാക്ക് കേൾക്കുന്നില്ല .

അവർ കൈ മടക്കി ഒന്ന് തന്നാൽ എന്റെ കാര്യം പിന്നെ കഷ്ടത്തിലാകും ..

എന്ത് ചെയ്യും …


കണ്ണടച്ച്  മനസിൽ ദൈവത്തെ വിളിച്ചു ,,, ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു ..


“ഇന്നള്ളാ  മാ സാബറിൻ  “


“സർവശക്തനായ അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് “


സ്വിച്ചിട്ടപ്പോൾ ലൈറ്റ് കത്തിയതുപോലെ ഓഫീസിനകത്തു പൊടുന്നനെ നിശബ്ദത പരന്നു …

കൂടി നിന്നിരുന്ന ആൾകൂട്ടം പൊടുന്നനെ നിശബ്ദമായി 

തലയിൽ അടിക്കാൻ ഓങ്ങിയ നെസ്കഫേ കുപ്പി  ഒരു എൻജിനീയർ  മേശപ്പുറത്തു വെച്ചു ..


പിന്നെ പരസ്പരം ക്ഷമാപറഞ്ഞു എൻജിനീയർമാർ പിരിഞ്ഞു പോയി .


ഓഫീസ് നിശബ്ദമായപ്പോൾ നജ്മത്തുള്ള ചാച്ചാ  എന്റെ അടുത്തേക്ക് വന്നു..

എനിക്ക് കൈ തന്നു കൊണ്ട് പറഞ്ഞു 


“ വളരെ നന്നായി ….പക്ഷെ ഇതെവിടെനിന്നും  പഠിച്ചു ?”


“  താങ്കളിൽ നിന്ന് തന്നെ …” ഞാൻ മറുപടി പറഞ്ഞു.

Mar 29, 2022

Apples from Ukraine

The other day
While I was in the supermarket 
went busy buying 
oranges from Turkey 
grapes from Spain
mangos from India
and Apples from Ukraine
it was sweet and juicy
I can't finish without the shelling sounds of 
Fontana streets
I feel the fear in side the bunker 
I smell gunpowder in the air of Kyiv
I condemn the war
whether it is in the mountains of Afghanistan or 
streets of Ukraine 
or any part of the world. 
I dream the world will be more 
beautiful place like a
well arranged supermarket
All the people can buy all the products of the world
and consume with peace of mind.

പ്രചോദനങ്ങൾ

ഇടമുറിയാപെയ്യുമൊരു കണ്ണുനീരിൻ മഴ 
പിന്നെ ; മനം പിളർക്കു മിടിമുഴക്കങ്ങൾ 
വ്യഥിത രാത്രി, തികട്ടുമോർമകൾ ചീവീടുകൾ 

പുതു പ്രഭാതം, സ്വസ്തമൊരു പൂപ്പുഞ്ചിരി 
കറകളഞ്ഞകാശം ചുവന്ന സൂര്യൻ 
ഇണക്കിളികൾ പ്രതീക്ഷകൾ 

കോടമഞ്ഞിൻ പുതപ്പുകൾ, തൃഷ്ണകൾ 
നിറനിലാവിന്റെയഴിച്ചിട്ട വാർമുടി 
ഇടക്കുമാത്രമുദിക്കുന്ന സുഖമുള്ളൊരിളം വെയിൽ 

കുന്നിൻ മുകളിലെ ഒറ്റയാൻ വൃക്ഷം 
വാത്സല്യം മധുരം ഫലം 
വിത്തിൻ നിസ്സാരത വിനയം 

കൺപീലികൾ, വിടർന്ന മഴവില്ലുകൾ 
സ്വപ്‌നങ്ങൾ, ഇനയും കാണാമെന്ന വാക്കുകൾ 
അകന്നുപോകുന്ന കാലടികൾ 
അലിഞ്ഞുതീരുന്ന കവിതകൾ

Jun 4, 2021

Social distance

 

“ Could you please Like and Subscribe 
My you-tube channel?’’
The “unknown man” requested me
With an unmasked smile 

We are staying under the same roof
For quite a long time …
We were working in the same 
Office between the same cabin

And making love in between
Same wall distance.
We were traveling the same number  
Tram, most of the days 

The “unknown man” never
Requested me before; not even a word.
“ I need some more likes 
To cross a million viewers”

I look at his mannequin face
His eyes were not alive
An attached smile still remains
In his plastic look

The “unknown man” never wait 
Me to get a reply to his request
He went to the next 
Person and repeat the process.

I log to the channel 
To press the like and share button
The name and content was amazing 
101 easy ways to make a friendship!!!

Jun 1, 2021

കൊച്ചിയിൽ ഇറങ്ങുമ്പോൾ

 

വെള്ളപ്പൊക്കത്തിന്  മുമ്പ്
കൊച്ചിയിൽ ഇറങ്ങുമ്പോൾ   പുറത്ത് 
മഴയിൽ അവനുണ്ടാവും  

പാതിരാത്രിയോ പുലർച്ചയോ  
എപ്പോ വിളിച്ചാലും ഒറ്റ ബെല്ലിൽ 
ഫോണെടുക്കും 

പെട്ടി കയറ്റി വെച്ച് 
ഡോർ അടച്ചിട്ടു  ചോദിക്കും 
“ഫ്ലൈറ്റ് വൈകി അല്ലേ?”

ചാലക്കുടി പാലം കടന്നു 
വണ്ടി ഇടത്തോട്ട് തിരിയുമ്പോൾ 
നേരം വെളുത്തു  വരുന്നുണ്ടാകും 

വണ്ടിയൊതുക്കി ഓരോ 
വെറും ചായ കുടിച്ചു  ഞങ്ങൾ 
റോത്തമൻസു വലിക്കും 

വീടെത്തുമ്പോഴേക്കും 
ഒരു കൊല്ലത്തെ നാട്ടുകഥയൊക്കെ  പറഞ്ഞു തീർക്കും 

ജെ ആൻഡ് ബി ആണ് 
ബ്രാൻഡ് , ഓരോ തവണ 
വിളിക്കുമ്പോഴുംഅത്  ഓർമിപ്പിക്കും 

അവന്റെ ഓരോ മിസ്സ്ഡ് 
കോളുകളും വാട്സാപ്പ്‌ മെസ്സേജുകളും 
എന്നുമെന്നെ നാട്ടിലെത്തിക്കും 

അവനടുത്തുണ്ടലോ 
എന്നുപറഞ്ഞു അമ്മ 
സമാധാനിക്കും 

ഇന്നലെ വിളിച്ചിട്ടും കിട്ടിയില്ല 
ഒറ്റബെല്ലിൽ  ഫോൺ 
എടുക്കുന്നവനാണ്

ഐസൊലേഷനിലും 
ആദരാഞ്ജലി കോളത്തിലും 
നെറ്റ്‌വർക്ക് കിട്ടില്ലലോ 

ജെ ആൻറ് ബിയും റോത്തമൻസുമായി
ഞാൻ വരും വരെ 
നീ കാത്തുനിൽക്കുക 

വെള്ളപ്പൊക്കത്തിന് ശേഷം
കൊച്ചിയിൽ ഇറങ്ങുമ്പോൾ   പുറത്ത് 
നീയുണ്ടാവണം

Nov 30, 2020

പഞ്ചസാരയുടെയും കാപ്പിപൊടിയുടെയും ഉപമ



നീ പഞ്ചാരസാരയും
ഞാൻ  കാപ്പിപൊടിയുമാണെന്നു 
പറഞ്ഞ ഒരു കൂട്ടുകാരിയുണ്ടായിരുന്നു 
എനിക്ക് 

മനസ്സിന്റെ വെളുപ്പിനെപ്പറ്റി 
പറഞ്ഞുതുടങ്ങുമ്പോഴേക്കും
ഒരൊറ്റ ഉപമയുടെ ആധികാരികതയിൽ 
പ്രണയ നിരാസം നിറച്ചു.

തണുത്ത മഞ്ഞുകാലങ്ങളിൽ 
തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളിൽ 
ഇരുട്ടിൽ ഉണർച്ചയിൽ ഉറക്കത്തിൽ 
കാപ്പിച്ചെടികൾ പൂത്തുമണത്തു

പലനിറങ്ങളിൽ, പക്ഷെ
അലിയാതെ, തെളിയാതെ
സ്ഫടിക വടിവിൽ അടിത്തട്ടിൽ
അവശേഷിച്ചു പിന്നെയും
ഞാൻ 

Oct 10, 2020

Lock down Diaries

Lock down diaries 

“Hay Cinderella…come here and sharpens my pencils”

My seven year old daughter called me in between her online classes; while I was busy in mopping the floor!.

I become little confused about the way she addressed me.

“why did you called me Cinderella!!!!, you may call me ‘Dady’ if you are following a British global curriculum , or you can call me ‘Acha’ ,,,if you like to follow the Kerala model…or ‘Appa’ if you are a supporter of ancient Dravidian culture ,,,but why Cinderella ?”

“Now you are the Cinderella of this house” she replied. 

“Then who are you?’’...I asked her.

“Don’t you know that…I am one of your step sister”…She laughed.

I changed the watery floor scrubber in the other hand and started to sharpen the pencil.

Lockdown had changed me to a ‘poor Cinderella'. I am waiting for the fairy Godmother to touch  with her magical wand and change me again to a well suited officer.

Sep 19, 2020

വർക്ക് ഫ്രം ഹോം



അഞ്ചു പതിനഞ്ചിന്‌ 
അലാറം അടിക്കുമ്പോഴേക്ക് 
ചാടിപിടഞ്ഞു ടോയ്‌ലെറ്റിൽ കയറണം 
അല്ലെങ്കിൽ എഴ് പതിനഞ്ചിന്റെ 
മെട്രോ മിസ്സാകും .

ഒൻപതു പത്തിനകത് 
ഫിംഗർ  പഞ്ച്   ചെയ്തിതില്ലെങ്കിൽ 
അന്നത്തെ സാലറിയുടെ 
നാല്പത്തഞ്ചു ശതമാനം 
ഡിഡെക്ട്  ചെയ്യും 

കമ്പ്യൂട്ടർ ഓണായിവരാൻ 
മൂന്നുമിനിറ്റെടുക്കും 
ഉച്ചഭക്ഷണത്തിന്റെ പൊതി 
ഇതിനിടെയിൽ പാൻ ട്രി യിലുള്ള 
ഫ്രിഡ്ജിൽ കയറ്റണം 

ഇരുന്നൂറു ബാർ -
നൂറ്റിഅൻപത്തിൽ
രക്തസമ്മർദമിങ്ങനെ
പെട്രോൾ വിലപോലെ
ദിനംപ്രതിമുന്നേറുകയാണ്

“ഇങ്ങനെപോയാൽ
അധികംവൈകാതെ
മൂക്കിൽ  പഞ്ഞിവെക്കേടിവരും”
ഇതുംപറഞ്ഞു മാലാഖ 
പ്രഷർ അളക്കുന്ന മെഷിന്റെ കാറ്റഴിച്ചുവിട്ടു

പറഞ്ഞുതീർന്നതും
കാലമിങ്ങനെ കീഴ്‌മേൽ
മറിയുമെന്നു ആരുകണ്ടു?

ഇപ്പോൾ ആവശ്യം പോലെ 
ഉറക്കം കിട്ടുന്നുണ്ട് 
പല്ലുതേക്കാതെയും കുളിക്കാതെയും 
ക്ലൈന്റ്‌സിനെ മീറ്റാൻ  പറ്റുന്നുണ്ട് 

അടുക്കളയിൽ വച്ചോ തട്ടിൽപുറത്തുവച്ചോ 
കുളിമുറിയിൽ വച്ചോ 
ബോര്ഡമീറ്റിംഗ് കൂടാം 

അടിയിൽ അണ്ടെർവെയറിലോ 
അല്ലാതെയോ ആനുവൽ ജനറൽ മീറ്റിങ്ങിനു 
തടസ്സമില്ലാതെ ജോയിൻ ചെയ്യാം 

ടാർഗറ്റ് അചീവ്മെൻറ് ഫയറിങ്ങിൽ 
വോളിയം കുറച്ചുവെച്ചു 
മനസമാധാനം മൈന്റിയിൽ ചെയ്യാം 

പണിയെടുക്കാതെ കാശുകിട്ടുന്നകാലം 
ഇനിയെന്നുവരും സാർ ?.... .

Jun 19, 2020

സമാനതകളുടെ മധ്യവേനലവധികൾ

നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?....
ഉത്തരം ഇല്ല എന്നാണെങ്കിൽ നിങ്ങൾ ഭൗതിക ശാസ്ത്രത്തിൽ വിശ്വസിയ്ക്കുന്നുണ്ടോ?
അതിനും ഉത്തരം ഇല്ല എന്നാകാൻ തരമില്ലല്ലോ.
ചുരുക്കത്തിൽ പറയുകയാണെങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അത് അർഹിയ്ക്കുന്ന രീതിയിൽ ഒരു പ്രതിപ്രവർത്തനം ഉണ്ടാകും  എന്നത് ഒരു പ്രപഞ്ചിക സത്യം (Universal Truth ) ആണ്.
ഇവിടെപറയുന്നത് മരണത്തിനും ജീവിതത്തിനുമിടയിൽ നടന്ന രണ്ടു സംഭവ കഥകളാണ് രണ്ടു കഥയിലും ഒരാളുടെ ധൈര്യപൂർണ്ണമായ സാഹസികത്വം മറ്റൊരാളുടെ ജീവനെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു നടത്തി .

ആദ്യ സംഭവം നടക്കുന്നത് 1960 കളിലാണ് , അന്ന് ചാത്തൻ കുളത്തിൽ ആഫ്രിക്കൻ പായലു കൾ നിറഞ്ഞിട്ടില്ല. ഇടയ്ക്കിടെ കാണുന്ന ആമ്പൽ ചെടികളൊഴിച്ചാൽ അഞ്ച് ഏക്കറയോളം വിസ്തീർണമുള്ള വലിയ കുളത്തിലെ വെള്ളം തെളിനീര് പോലെ ശുദ്ധമായിരുന്നു.അടുത്തുള്ള പാടശേഖരങ്ങളുമായി ബന്ധിപ്പിക്കുന്ന അഞ്ചിലധികം വലിയ കൈതോടുകളും കനാലുകളുമുള്ള ആ വലിയ കുളം ആ പ്രദേശത്തെ തന്നെ ഏറ്റവും വലിയ  ജലാലാശയമായിരുന്നു. വേനൽക്കാലത്ത് അടിത്തട്ടിൽ നിന്നും പാറ പൊട്ടിച്ചും മണ്ണ് എടുത്തും ഉണ്ടാക്കിയ അഗാധ ഗർത്തങ്ങളിൽ ചാത്തൻമാർ കുടിയിരിയ്ക്കുന്നുണ്ടെന്ന്  ഞാനുൾപെടെയുള്ള കുട്ടികൾ കരുതി പോന്നു.
മഠത്തിപറമ്പിൽ കേശവനു രണ്ടു പെൺ മക്കളുണ്ടയിരുന്നു .ലളിതയും പത്മിനിയും. ഇരട്ടകളാണെങ്കിലും അവർ ഒരു പോലെയല്ലായിരുന്നില്ല കാഴ്ച്ചയിൽ . രണ്ടാളും പത്താം തരം പരീക്ഷയെഴുതി റിസൾട്ട് കാത്തിരിയ്ക്കുന്ന  ഒരു വേനലവധിക്കാലം ,കുളത്തിൻ്റെ പടിഞ്ഞാറെ കടവിൽ നിന്നു കൊണ്ട് വസ്ത്രം അലക്കുകയായിരുന്നു രണ്ടു സഹോദരിമാരും ,കുളത്തിൻ്റെ മറുകരയിൽ സ്കൂള വധികാലം കുളിച്ചാഘോഷിക്കുകയായിരുന്നു അയൽപക്കത്തെ വീടുകളിലെ കുട്ടികൾ. കുളത്തിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മാവിലേയ്ക്ക് വലിഞ്ഞു കയറി   മുകളിൽ നിന്നും എടുത്തു ചാടുന്നുണ്ട് ചിലർ .ആമ്പൽ ചെടികൾക്കിടയിലൂടെ മുങ്ങാൻ കഴിയിട്ടു കളിയ്ക്കുന്നുണ്ട് മറ്റു ചിലർ .
അലക്കിയ തുണികൾ ബക്കറ്റിലാക്കി പടവ് കയറി തിരിച്ചു പോവുകയായിരുന്നു സഹോദ രിമാർ.പെട്ടന്നാണ് അങ്ങേകരയിൽ നിന്നും ഒരു കൂട്ട നിലവിളി ഉയർന്നത് കേട്ടത്. നിലയില്ലാ വെള്ളത്തിൽ മുങ്ങിത്താഴുകയാണ് എട്ടു വയസുകാരനായ ഒരു കുട്ടി .കൂട്ടത്തിലുള്ള മറ്റുള്ളവർക്കു ഒന്നും അവനെ രക്ഷപ്പെടുത്താൻ കഴിയുന്നില്ല. ആമ്പൽ ചെടികളുടെ അടിയിലേയ്ക്ക് അവൻ്റെ കുഞ്ഞു ശരീരം ശ്വാസം കിട്ടാനാകാതെ പിടഞ്ഞു താഴ്ന്നുകൊണ്ടിരിക്കുന്നു….. പേടിച്ചരണ്ട മറ്റു കുട്ടികൾ കുളി മതിയാക്കി കടവിലേക്കു കയറി ആർത്തു കരയുന്നു. ആ വലിയ കുളത്തിൽ ശ്വാസത്തിനു വേണ്ടി പിടയുന്ന അവൻ്റെ ശരീരത്തിൻ്റെ അലകൾ മാത്രം. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരുo പരസ്പരം  പകച്ചു നോക്കുന്നു.
കയ്യിലിരിയ്ക്കുന്ന അലക്കിയ വസ്ത്രങ്ങൾ നിറച്ച ബക്കറ്റും നിലത്തേയ്ക്കിട്ട് ആ കുളപടവിൻ്റെ മുകളിൽ  നിന്നും എടുത്തു ചാടാൻ ഇരട്ട സഹോദരിമാരിലൊരാളായ ലളിതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല……

 കുളത്തിൻ്റെ പടിഞ്ഞാറേ കരയിൽ നിന്നും മറുകരയിലേയ്ക്ക് ആ പതിനഞ്ചു വയസുകാരി അതിവേഗം നീന്തി ആമ്പൽ ചെടികളുടെ ഇടയിലേയ്ക്ക് ആണ്ടു പോയി കൊണ്ടിരുന്ന ആ കുഞ്ഞു ശരീരത്തെ അവർ പിടിച്ചുയർത്തി.
പിന്നെ പുകുതി ജീവനവശേഷിച്ച ആ ശരീരവും താങ്ങി അവൾ കരയിലേയ്ക്ക് തിരിച്ചു നീന്തി.കൽപടവിൽ ആ കുഞ്ഞു ശരീരം കിടത്തിയതിനു ശേഷം  അവൾ ആ മുഖത്തേയ്ക്ക് നോക്കിയത്. മുമ്പ് കണ്ടു പരിചയമില്ലാത്ത ഒരു മുഖമായിരുന്നു അത്.
ഈ കുട്ടി ഏതു വീട്ടിലെയാണ്. അവിടെ കൂടിനിന്നിരുന്ന മറ്റു കുട്ടികളോട്  അവൾ ചോദിച്ചു.. എന്റെ അമ്മാവന്റെ മകനാണ്. കൂട്ടത്തിൽ  ഉയരം കുറഞ്ഞ ഒരു കുട്ടി മറുപടി പറഞ്ഞു. സ്കൂളവധിയായതിനാൽ എന്റെ വീട്ടിൽ നിൽക്കാൻ വന്നതാണ്. ചലനമറ്റു കിടക്കുന്ന ആ കുഞ്ഞു ശരീരത്തിലേയ്ക്ക് അവൾ നോക്കി. ഭിന്ന ശേഷിക്കാരനായ ആ കുട്ടിയ്ക്ക് നീന്തൽ അറിയില്ലായിരിയ്ക്കും.. പകച്ചു നിൽക്കുന്ന മറ്റു കുട്ടികളെ തള്ളി മാറ്റി അവൾ ആ കുട്ടിയുടെ വയറ്റിൽ ശക്തമായി അമർത്തി കൊണ്ടിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു വലിയ ചുമയോടെ വായിൽ നിന്നും മൂക്കിൽ നിന്നും വെള്ളം തികട്ടി വന്നു. ഇതിനിടെ ഓടി കൂടിയ നാട്ടുകാർ കുഞ്ഞിനേയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടി…

പുത്തൻ പീടിക ചന്തയോടു ചേർന്നു തന്നെയാണ് നായരു മാഷുടെ ടൈപ്പ്റൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്.പിറ്റേന്ന് രാവിലെ ഇൻസ്റ്റിററ്യൂട്ടിൽ പോകും വഴിയ്ക്ക് സഹോദരിമാരെ വഴിയിൽ വച്ച് നാട്ടുകാർ തിരിച്ചറിഞ്ഞു. ഉണക്കമീൻ വിൽക്കുന്ന വറീതു മാപ്ല അവരോടു ചോദിച്ചു ഇതിൽ ആരാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്? കൊള്ളി ഷെഡിനടുത്തിരുന്ന് ചീട്ട് കളിച്ചു കൊണ്ടിരുന്നവരും കായ കുലയ്ക്ക് തകരു പറയാൻ വന്ന പച്ചക്കറി കച്ചവടക്കാരും ഉപ്പു സോഡ വിൽക്കുന്ന കുട്ടമണിയും ഇതു കേട്ട് തിരിഞ്ഞു നോക്കി…..പതുക്കെ പതുക്കെ സഹോദരിമാരുടെ ചുറ്റും ഒരാൾ കൂട്ടം രൂപപെട്ടു. അവരെ അറിയാത്തവർ ചോദിച്ചു. ഇതു ഏതാ ഈ കുട്ടികൾ . അറിയാവുന്നവർ പറഞ്ഞു കൊടുത്തു. 'മ്മട്ടെ മഠത്തിപറമ്പിലെ കേശവേട്ടന്റെ ഇരട്ടകളാ...നിനക്കറിയില്ല..'
'അതിനി പൊ ഇവിടെ ന്തണ്ടായേ?
‘എൻെറ ജോസേ നീ ഇവെ ട്യാന്നല്ലേ ജീവിക്കണേ .’

അടുത്ത കഥ നടക്കുന്നതും  കുറെ വര്ഷ ങ്ങള്ക്കു ശേഷം  ഒരു മദ്ധ്യവേനലവധികാലത്താണ്.
പഴയ കഥയിലെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ പണ്ടത്തെ പതിനഞ്ചു വയസ്സുകാരി  ലളിത ഇപ്പോൾ രണ്ടുപെൺകുട്ടികളുടെ അമ്മയും നാലുകുട്ടികളുടെ അമ്മുമ്മയും ആയിരിക്കുന്നു 
 ചക്കയും മാങ്ങയും പഴുത്തു തുടങ്ങുന്ന ഒരു മെയ് മാസം , അതേ ചാത്തൻ കുളത്തിനരികിലുള്ള അമ്മച്ചി പ്ലാവിലെ ചക്കക ൾ മുഴുവൻ പഴുത്തു തുടങ്ങി. അണ്ണാറകണ്ണനും കാക്ക കൂട്ടങ്ങളും അവരവരുടെ ഓഹരി വീതിച്ചെടുക്കുന്ന തിരക്കിലാണ്.

“അമ്മേ ദാ ചക്കയെല്ലാം കാക്ക കൊത്തി തിന്നുന്നു.”

 അമ്മയുടെ വീട്ടിൽ അവധികാലം ചിലവിടാൻ വന്നതായിരുന്നു ലളിതയുടെ രണ്ടു പെൺമക്കളായ ധന്യയും ശുഭയും അവരുടെ മക്കളും..
' എന്നാൽ പിന്നെ ആ ചക്കയിട്ടാലോ ലളിതേച്ച്യേ.. കിണറിനടുത്തുള്ള പപ്പായ മരത്തിനടിയിലിരുന്ന് മീൻ നന്നാക്കായിരുന്ന അയല്പക്കത്തെ  റോസി ചേടത്തി വിളിച്ച് പറഞ്ഞു.
‘എന്നാ പിന്നെ നമുക്ക് ചക്കയിടാം  മക്കളേ …’ പഴയ കഥയിലെ ലളിത വിളിച്ചു പറഞ്ഞു
കേട്ടപാതി കേൾക്കാത്ത പാതി     മകൾ  ചായിപ്പിലിരിയ്ക്കണ അലുമിനിയം തോട്ടിയുമായി ഇറങ്ങി
രണ്ടുമൂന്നു ചക്കകളിട്ടു കഴിഞ്ഞപോഴാണ് അങ്ങേയറ്റത്തെ കവരത്തിനപുറത്തു നിൽക്കുന്ന പഴുത്ത ഒരു വലിയ ചക്ക അവൾ കണ്ടത്. കയ്യിലുള്ള അലുമിനിയം തോട്ടി അത്രത്തോളമെത്തുമോയെന്ന്  സംശയമുണ്ടായിരുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ ആ തോട്ടി തെന്നിമാറി ഇലക്ട്രിക് കമ്പിയിലേയ്ക്ക് വീണു.

മരണത്തത്തിനും  ജീവിതത്തിനുമിടയിൽ ഒരുനിമിഷം , പഴയ കഥയിലെ ലളിതയുടെ മകൾ ജീവന് വേണ്ടി പിടഞ്ഞൂ…..
വർഷങ്ങള്ക്കു മുൻപുള്ള അതെ സ്ഥലം….
മകളെ രക്ഷിക്കാൻ ഓടിച്ചെന്ന ലളിതക്കും ഷോക്കേറ്റു….
ബഹളം കേട്ടുവന്ന ധന്യയുടെ തന്നെ മകനാണ് അടുത്ത് കിടന്നിരുന്ന ടൈൽസ് എടുത്ത്  അലൂമിനിയം തൊട്ടിയിൽ തട്ടിമാറ്റി സ്വന്തം അമ്മയെ രക്ഷിച്ചത്…
ജീവിതം ചിലപ്പോൾ അങ്ങിനെയാണ് …...തികച്ചും യാദൃച്ഛികമായ ചില സമാനതകൾ ഒരുക്കൂട്ടിവെക്കും

Jun 2, 2020

പരേതൻ്റെ ഫേസ്ബുക്ക്



മരണപ്പെടുന്നതിന് കുറച്ചുനാൾമുമ്പ് 
അയാൾ എനിക്ക് അയച്ചുതന്നിരുന്ന 
മെസഞ്ചർ  ഇൻബോക്സ്  
ഇപ്പോൾ തുറന്നുനോക്കാൻ   ഞാൻ ഭയക്കുന്നു 

ടിക്കറ്റും പാസ്സ്പോർട്ടും വിസയും 
വേണ്ടാത്ത  മരണക്കടലിൻ്റെ  അപ്പുറത്ത് നിന്നും 
എൻ്റെ  തിരക്കുകളെ അവഗണിച്ചു് 
 ഇപ്പോഴും  അയാൾ മെസ്സേജുകൾ അയക്കുന്നുണ്ടാവും.

വീട്ടുകാരിക്കും കുഞ്ഞിനുമായി 
പലപ്പോഴായി  വാങ്ങിക്കൂട്ടിയ സാധനങ്ങൾ 
അയാളുടെ കട്ടിലിനടിയിൽകിടന്നു 
സംസാരിച്ചു തുടങ്ങിയിരിക്കുന്നു  

ഇനിയും  അയാളെ അൺഫ്രണ്ട്‌  ചെയ്യാൻ 
ഞാൻ മുതിരുന്നില്ല ...ചിരിച്ചുനിൽക്കുന്ന 
പ്രൊഫൈൽ പിക്ച്ചറിനു പുറകിലിരുന്ന് 
കരഞ്ഞുകൊണ്ട് അയാൾക്ക്‌ ഇനിയും എന്തോ പറയാനുണ്ട്

May 28, 2020

നൂൽപ്പാലം

 


അയാൾക്കിത് നിങ്ങൾ കരുതുന്നതുപോലെ   വലിയ   കാര്യമല്ല 
നിങ്ങളുടെ നിലവിളികളും കെട്ടുകാഴ്ചകളും 
ഒരു തമാശയായി മാത്രമേ അയാൾ എടുത്തിട്ടുണ്ടാകു 
അല്ലെങ്കിൽ ഇങ്ങനെയാക്കെ ചെയ്യാമോ ?

ഇനിയിപ്പോ അയാൾ ഇതൊക്കെ അറിഞ്ഞ് കാണുമെന്ന് 
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും 
അയാൾ പ്രതികരിക്കുക എന്നതിൽ എന്താ സംശയം 
അത്രമേൽ നമ്മൾ അയാളെ 'സ്നേഹിച്ചു വഞ്ചിച്ചിട്ടുണ്ടല്ലോ '

നമ്മൾക്ക് മാത്രമാണ് നമ്മളെ വലുതായി തോന്നുന്നത് 
അയാൾക്ക്‌ എല്ലാം തുല്യമാണ് എന്നതുനമ്മൾ മറന്നുപോയി 
നമ്മൾതീർത്ത്‌ ചുവരുകള്ക്കുള്ളിൽ 
മാത്രം നിറഞ്ഞുനില്കുന്നവനല്ലല്ലോ അയാൾ 

ഇനിയങ്ങോട്ട് കപട ഭയം കാണിച്ചിട്ടോ 
കരഞ്ഞുവിളിച്ചിട്ടോ വലിയകാര്യം ഉണ്ടാകും എന്നു തോന്നുന്നില്ല 
കൈക്കൂലി കൊടുത്തിട്ടും കരഞ്ഞുനിലവിളിച്ചിട്ടും 
അയാൾ  കേൾക്കുമെന്നു തോന്നുന്നുമില്ല 

കാത്തിരിക്കുകതന്നെ ! 
അയാളുടെ മനസ്സുമാറുന്നതുവരെ !
നമ്മുടെ കറ നമ്മളെത്തന്നെ 
കഴുകിയുണക്കും വരെ .

Mar 11, 2018

ആൽമരങ്ങളുടെ അൽമാമേറ്റർ

ആദ്യം ഗുരു സ്ഥാപിച്ചത് ഒരു വിളക്കായിരുന്നു. വിളക്കു വയ്ക്കാൻ ഒരു അമ്പലവും, അമ്പലത്തിനു ചുറ്റും സരസ്വതി ക്ഷേത്രങ്ങളായ ക്ലാസ് മുറികളും പിന്നീട് ഉയർന്നു വന്നു. ആ അമ്പലത്തിൽ മാത്രം ജാതി മതഭേദമില്ലാതെ എല്ലാവരും കാൽ കഴുകി കയറി, അറിവിന്റെ പ്രതീകമായ വിളക്കിനെ നമിച്ചു.കണ്ണാടിയിൽ നോക്കി അരച്ച ചന്ദനം നെറ്റിയിൽ തൊട്ട് അവരവരുടെ ക്ലാസ് മുറിയിലേയ്ക്ക് പോയി. അവരിൽ ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും വർണ്ണനും അവർ ണ്ണനുമുണ്ടായിരുന്നു.
ഒരു ഹൈന്ദവ മാനേജ് മന്റ് വിദ്യാലയമായിട്ടു കൂടി ആരും ആരേയും പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിക്കാനോ സന്മാർഗ പഠനത്തിനോ നിർബന്ധപൂർവ്വം ക്ഷണിച്ചില്ല. ഇഷ്ടമുളളവർക്ക് ക്ഷേത്രത്തിൽ വരാം തൊഴാം അരച്ച ചന്ദനം തൊടാം തിരിച്ചു പോകാം.
അമ്പലത്തിനു മുന്നിലെ വിശാലമായ ആൽത്തറയിൽ ഇരുന്ന് ഉച്ചയൂണിനു ശേഷം കുട്ടികൾ കളിച്ചു ചിരിച്ചുകൊണ്ടിരുന്നു. ചിലർ തളിരിലകൾ പറുക്കി ചുളം വിളിച്ചു കൊണ്ടിരുന്നു. ആലിൻ പഴങ്ങൾ അവർക്കു മേൽ വർണ്ണ ഭേദമില്ലാതെ പെയ്തു കൊണ്ടിരുന്നു.
ഞാൻ പഠിച്ചതും വളർന്നതും അരച്ച ചന്ദനത്തിന്റെ ഗന്ധമുള്ളതും അരയാലിലകളാൽ തണൽവിരിച്ചതുമായ ഈ അന്തരീക്ഷത്തിലായിരുന്നു.
ഇരുപത്തിയഞ്ച് അദ്ധ്യയന വർഷങ്ങൾ ......
അതിസുന്ദരിയായ ആഗ്നസ് ടീച്ചർ, പൊട്ടു തൊടാതെ ക്ലാസിൽ വരുന്ന വാസന്തി ടീച്ചർ, കൈനറ്റിക്ക് ഹോണ്ടയിൽ വരുന്ന ജോണി സാർ, സുമുഖനായ കായികാദ്ധ്യാപകനായജോളി സാർ, കണ്ണുരുട്ടിയുരുട്ടി വരാന്തയിലൂടെ ചൂരലുമായി നടക്കുന്ന ഹെഡ്മാസ്റ്റർ ,നാലാം ക്ലാസിൽ പഠിപ്പിക്കുന്ന സരോജിനി ടീച്ചർ , വെളുത്ത് സുന്ദരിയായ ഗൗരി ടീച്ചർ, കറുത്ത് തമിഴ് ചുവയോടെ "ഓടി വിളയാട് പാപ്പാ '' പഠിപ്പിച്ചിരുന്ന പാട്ടു ടീച്ചർ തങ്കം എന്ന തങ്കമണി ടീച്ചർ,തലോണയു റയിൽ My Sweet Dreams എംബ്രോയട്ടറി എഴുതി തുന്നൽ പഠിപിച്ച പേരു മറന്നു പോയ ഒരു ടീച്ചർ, ഉച്ചയൂണിനു ശേഷം തിരിച്ചു വരുമ്പോൾ രണ്ടു കൈയ്യിലും ചെറിയ കുട്ടികളാൽ ആനയിക്കപെട്ട ഷൺമുഖൻ മാസ്റ്റർ, 'ഋഷ്യശൃംഖനെ പോലെ താടിയും മുടിയും വളർത്തി വരുന്ന ചന്ദ്രൻ മാഷ് ....അറെട്ട് നാൽപതെട്ടും പന്തീരഞ്ച് അറുപത് പഠിപ്പിച്ചിരുന്ന അഞ്ചാം ക്ലാസിലെ കണക്കുമാസ്റ്ററും എന്റെ ക്ലാസ് ടീച്ചറുമായിരുന്ന ബൽറാം മാസ്റ്റർ ,ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്രം പഠിപ്പിച്ചിരുന്ന ചിത്തൻ മാഷ് എന്ന് ഞങ്ങൾ വിളിക്കുന്ന സിദ്ധാർത്ഥൻ മാഷ് അങ്ങിനെ കുറച്ചു അധ്യാപക൪ ഇപ്പോഴും മനസ്സിലുണ്ട്.
ബയോളജി, ജിയോഗ്രഫി, കെമിസ്ട്രി ,ഹിസ്റ്ററി, ലസാ ഘു ,ഉസാഘ ,A+Bഈ വാക്കുകൾ എല്ലാം ആദ്യം കേട്ടതും പരിചയിച്ചതും ഇവിടെ നിന്നായിരുന്നു.ബീജവും അണ്ഡവും കുടിച്ചേരുന്നത് ഓബ്ലേറ്റ് ഉണ്ടാക്കാനായി മുട്ട കലക്കുന്നതു പോലെയാണെന്നു പറഞ്ഞു തന്ന സയൻസ് അദ്ധ്യാപകൻ ഇന്നും മനസിലുണ്ട്. അങ്ങനെയാണ് "സിക്താണ്ഡം" ഉണ്ടാകന്നത് 'പുതു ജീവന്റെ ആദ്യ കണിക .
അധികം അകലത്തല്ലാതെയായി കണ്ടശoങ്കടവ് സേക്രട്ട് ഹാർട്ട് ഗേൾസ് സ്ക്കൂൾ ഉള്ളതു കൊണ്ട് സുന്ദരിയായ പെൺകുട്ടികൾ കൂടുതലും പഠിച്ചിരുന്നത് അവിടെയായിരുന്നു. അതുകൊണ്ടു തന്നെ അത്രയൊന്നും സുന്ദരികളല്ലാത്ത പെൺകുട്ടികളുമായി ഞങ്ങൾക്ക് ക്ലാസ് റൂം പങ്കിടേണ്ടതായി വന്നു.പിന്നെ ഇടയ്ക്കിടെയുള്ള ഒളിഞ്ഞു നോട്ടങ്ങളല്ലാതെ നേരിട്ടു സംവദിക്കാൻ മാത്രമുള്ള പ്രായവും പക്വതയും അന്ന് ഉണ്ടായിരുന്നില്ല.
രണ്ടു ഭൂഖണ്ഡങ്ങളിൽ ജീവിക്കുന്ന ജീവികൾ പോലെ ഞങ്ങൾ പെൺകുട്ടികളെ കണ്ടു, അവർ ഞങ്ങളുടെ സ്വപ്നങ്ങളിൽ വന്നതേയില്ല... പിന്നെ ഇടവിട്ട് ഇടവിട്ട് ഒരോരോ സുന്ദരികൾ വന്നുകൊണ്ടിരുന്നു മറ്റു സ്ക്കൂളുകളിൽ സീറ്റുകിട്ടാതെ അബദ്ധത്തിൽ വന്നു കയറുന്ന സുന്ദരികൾ. അവർ ഞങ്ങളുടെ നോട്ടങ്ങളേറ്റ് തളർന്നിട്ടുണ്ടാകും ....
അതിസുന്ദരികളായ അധ്യാപികമാരുടെ നിശബ്ദ ആരാധകരായിരുന്നു ഞങ്ങളെല്ലാവരും ...
ഒമ്പതാം ക്ലാസിലെ ബയോളജി പുസ്തകത്തിന്റെ അറുപത്തിരണ്ടാം പേജ് ഇപ്പോഴും ഓർമ്മയുണ്ട്. സ്ത്രീ പുരുഷ ലൈഗികാവയവങ്ങളെ പറ്റി വരിക്കുന്ന ആ പേജായിരുന്നു എനിയ്ക്ക് ലൈംഗിക വിദ്യഭ്യാസത്തിന്റെ ആദ്യക്ഷരം പറഞ്ഞു തന്നത്.
പലരം പുസ്തകത്തിലെ ആ പേജു മാത്രം ഒരുപാടു പ്രാവശ്യം മനസിരുത്തി വായിച്ചു നോക്കുകയും ഇടയ്ക്കിടെ ഓർമ്മ പുതുക്കുകയും ചെയ്തതു കൊണ്ടാവാം മുഷിഞ്ഞിരുന്നത്.
ഇപ്പോൾ നിങ്ങൾക്ക് ചിരി വരുന്നുണ്ടാകും. ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത് വൈ ഫൈ യും ജിയോ സിമ്മും Youtube facebook wats up ഇതൊന്നുമില്ലാത്ത ഒരു കൗമാരക്കാരന്റെ ഇരുപത്തിയഞ്ച് വർഷം മുൻപുളള ദാരിദ്ര്യത്തെക്കുറിച്ചാണ്... അവന്റെ ജിജ്ഞാസയെ കുറിച്ചാണ്.
പഠിക്കുന്ന കാലത്ത് എഴുത്തിന്റെ അസ്കിത ഒട്ടും തന്നെ ഇല്ലാതിരുന്നതിനാൽ തികച്ചും സാധാരണമായ കണ്ണുകളോടെയാണ് എന്നിലൂടെ കാലം കടന്നു പോയത്.ടെന്നിസൻ ,പൗലോസ് തുടങ്ങിയ മിടുക്കൻമാർ ഒന്നും രണ്ടും സ്ഥാനങ്ങൾക്കു വേണ്ടി പടപൊരുതിയിരുന്നു. ഇതിൽ പെടാതെ ഞങ്ങൾ കുറച്ചു പേർ മധ്യവർത്തി സത്യൻ അന്തിക്കാട് പടങ്ങൾ പോലെ അതികം പൊട്ടലുo ചീറ്റലുമൊന്നുമില്ലാതെ ഇങ്ങനെ കടന്നു പോയി കൊണ്ടിരുന്നു.
ഇടയ്ക്കു വരുന്ന കായിക കലാമത്സരങ്ങൾ ഒഴിച്ചാൽ പഠനം തന്നെയായിരുന്നു പ്രധാന കലാപരിപാടി....
ജൂലെെ 29 നു സംഘടിപ്പിക്കുന്ന കുടുംബസംഗമം പരിപാടിയ്ക്കു ആശംസകൾ നേരുന്നു...
കഴിഞ്ഞ കാലം തിരിച്ചുവരാതിരിക്കട്ടെ,
എത്രമേൽ പുനർ നിർമ്മിച്ചാലും
അത്രയൊന്നും ഒത്തുവരില്ല കാഴ്ച്ചയും
കാല്പാടുകളും....
തളിർത്തു കൊഴിഞ്ഞ ആലിലകൾക്കിടയിൽ കാലമേ നീയെൻ ബാല്യം കരുതി വയ്ക്കുന്നു...
നന്ദി

Nov 5, 2017

ലേഡീബേർഡും സ്പീഡ്കിംഗും

പറക്കുന്ന പേടമാനിന്റെ പടമുള്ള സ്പീഡ് കിംഗ് എന്ന സൈക്കിളായിരുന്നു എന്റെ ആദ്യത്തെ വാഹനം .
ഇത് ഞങ്ങളുടെ അച്ഛൻ ലാംപി എന്ന പഴഞ്ചൻ സ്കൂട്ടർ  വാങ്ങുന്നതിനു മുമ്പുള്ള കഥയാണ് .....
അങ്ങനെയിരിക്കെയാണ് ഞാൻ ഹൈസ്ക്കൂളിലേയ്ക്ക് ജയിക്കുന്നത്. ആ വിജയവും അമ്മയുടെ ഉപാധികളോടെയുള്ള ശുപാർശ്ശയും  എന്റെ ഒരു ചിരകാല അഭിലാഷം സാധ്യമാക്കി. അതു വരെ നടന്ന്  മാത്രം സ്ക്കൂളിൽ പോയിരുന്ന ഞാൻ ആ വർഷം മുതൽ സൈക്കിളിൽ സ്ക്കൂളിൽ പോയി തുടങ്ങി.സ്പീഡ് കിംഗ് എനിക്ക് പുതിയ ചിറകുകൾ തന്നു. പുസ്തക സഞ്ചിയും ചോറു പാത്രവും കാരിയറിൽ വച്ച് മറ്റു കുട്ടികൾക്കൊപ്പം ഞാൻ സൈക്കിൾ ചവിട്ടി പോയി. അച്ഛൻ ലാംപിയിൽ നിന്നും ചേദക്കിലേക്കും പിന്നെ വിജയ് സൂപ്പറി ലേയ്ക്കും മാറി. കടയിൽ നിന്നും സാധനങ്ങൾ കൊണ്ടുവരാൻ ഉള്ള സൗകര്യം ഉള്ളതുകൊണ്ട് അച്ഛൻ സ്കൂട്ടർ തന്നെ തുടർന്നു കൊണ്ടിരുന്നു.
ഭാരത്  എന്നെഴുതിയ തണ്ടു കവറുള്ള ഹീറോ സൈക്കിളായിരുന്ന അച്ഛൻ ആദ്യം ഉപയോഗിച്ചത്. ഞാൻ സൈക്കിൾ ചവിട്ടി പടിക്കുന്നതും അതിലാണ്‌.
കട മുടക്കമുള്ള വ്യാഴാഴ്ച്ച ദിവസങ്ങളിൽ എന്റെ കൂട്ടുകാരെ ഡബിളും ത്രിബ്ളും വച്ചു വെള്ളം കെട്ടി നിൽക്കുന്ന പാടവരമ്പിലൂടെ സൈക്കിൾ ഓടിക്കുക എന്നത് എന്റെ ഒരു പ്രധാന വിനോദമായിരുന്നു .ഒടുവിൽ മഡ്ഗാഡിനുള്ളിൽ ചെളി നിറഞ്ഞതു കണ്ട് അച്ഛൻ കൈയ്യിൽ നിന്നും ഒരുപാട് വഴക്ക് കേട്ടിട്ടുമുണ്ട്.
പറമ്പും കഴിഞ്ഞ് പാടത്തിനരികെയുള്ള വഴിയിലൂടെ രാത്രിയിൽ കട അsച്ച് അച്ഛൻ വരുന്നതും കാത്ത് ഞാൻ കിഴക്കെ പുറത്തെ ഇറയത്തിരിയ്ക്കാറുണ്ട്.... ഇരുട്ടിൽ അകലെ ഒരു ബീഡി കുറ്റിയിലെ വെളിച്ചം പോലെ അച്ഛന്റെ സൈക്കിളിന്റെ ഡൈനാമോ കാണുമ്പോൾ ഞാൻ അടുക്കളയിലേയ്ക്ക് വിളിച്ചു പറയും 
"അമ്മേ ദാ അച്ഛൻ വരുന്നുണ്ട് ".

സ്പീഡ് കിംഗ് പറന്നു കൊണ്ടേയിരുന്നു. ഒന്നുരണ്ടു തവണ ഞാൻ സൈക്കിളിന്നു വീഴുകയും കൈമുട്ടിനു ചെറിയ പരിക്കുകൾ പറ്റിയതുമൊഴിച്ചാൽ ദൈവം സഹായിച്ച് സൈക്കിളിന് കേടുപാടുകൾ ഒന്നും സംഭവിച്ചില്ല.
ആരോഗ്യപരമായ കാരണങ്ങളാൽ അച്ഛൻ സ്കൂട്ടർ ഉപേക്ഷിച്ച് വീണ്ടും സൈക്കിളിലേയ്ക്ക് തിരിഞ്ഞു. ഇത്തവണ അവധിയ്ക്ക് നാട്ടിൽ പോയപ്പോൾ ഞാൻ സുധാകരേട്ടന്റെ സൈക്കിൾ കട അന്വേഷിച്ചു പോയി.
സ്പീഡ് കിംഗ് ആയിരുന്നു  തിരഞ്ഞത്. 
"ആ മോഡൽ ഒക്കെനിറുത്തി..."
സുധാകരേട്ടൻ പറഞ്ഞു .....
അച്ഛനു വേണ്ടിയാണെന്നു പറഞ്ഞപ്പോൾ ലേഡീബേഡ് മതിയാകുമെന്നും പറഞ്ഞു...

അച്ഛന് ഇഷ്ടപ്പെട്ടതും അതുതന്നെ ആയിരുന്നു.....
എനിക്ക് പണ്ട് സ്പീഡ്‌കിംഗ് ഇഷ്ടപെട്ടതു പോലെ .....

Jul 25, 2017

ജാനിയുടെ സ്ക്കൂൾ

അവൾ നടക്കൂന്നത്
ഞാൻ നടന്ന വഴികളിലൂടെയല്ല
അവൾ കാണുന്നത്
ഞാൻ കണ്ട കാഴ്ച്ചകളും അല്ല.....

മഴ നനഞ്ഞു കുതിർന്ന ചരൽ വഴികൾ ,തോടു കടന്ന് കുളത്തിനരികു പറ്റി കൊന്നയും കമ്മ്യൂണിസ്റ്റ് പച്ചയും അതിരു വെച്ച നടു പറമ്പിന്റെ ഇടയിലൂടെ ചോറ്റുപാത്രവും സ്ലേറ്റ് പെൻസിലും മഷിത്തണ്ടുമായി ഞങ്ങൾ നടന്നു പോയ ഒരു കാലമുണ്ടായിരുന്നു .അന്തിക്കാട് പഞ്ചായത്ത് ഓഫിസി ന്റെ അപ്പുറത്തുള്ള ചോർന്നൊലിക്കുന്ന ഞങ്ങളുടെ പൊളിഞ്ഞു വീഴാറായ ഗവ.എൽ.പി .സ്ക്കൂളിലെത്തുമ്പോഴേയ്ക്കുo ട്രൗസറും കപ്പായവുമെല്ലാം നനഞ്ഞു കുതിർന്നിരിക്കും. അതു കൊണ്ട് തന്നെ മഴയുള്ള പ്രഭാതങ്ങളിൽ ഞങ്ങളുടെ ക്ലാസ് ടീച്ചറും കണക്കു ടീച്ചറുമായ സൗദാമിനി ടീച്ചർ ആദ്യത്തെ പിരീഡ് ക്ലാസ് എടുക്കാൻ മെനക്കെടാറില്ല .നനഞ്ഞകുപ്പായം അഴിച്ചു പിഴിഞ്ഞ് ബോർഡിന്റെ താഴെ ഞങ്ങൾ ഉണക്കാൻ ഇടും. പിന്നെ തണുത്ത് വിറച്ച് പുറത്തു പെയ്യുന്ന മഴയിലേയ്ക്ക് നോക്കിയിരിയ്ക്കും. മഴ തോർന്നാൽ ഞങ്ങൾ കളിയ്ക്കാൻ ഇറങ്ങും.ഗോട്ടിക്കളി കുഴി പന്ത് ഏറും പന്ത് പമ്പരംകൊത്ത് ഇവയൊക്കെ തന്നെയായിരുന്നു പ്രധാന വിനോദങ്ങൾ. കളിച്ചു തളർന്നാൽ സ്ക്കൂളിനകത്തുള്ള പഞ്ചായത്ത് പൈപ്പ് തുറന്ന് വെള്ളം മോന്തി കിടയക്കും. സ്ക്കൂൾ മതിലിനപ്പുറത്ത് ഏറെ കുറെ വിചനമായ ഒരു മന പറമ്പായിരുന്നു .രണ്ടു മാസത്തിലൊരിയ്ക്കൽ തേങ്ങ ഇടാൻ വരുന്ന ഗോപാലേട്ടനും ഒഴികെ മറ്റാരും അവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല. പറമ്പ് നിറയെ പല തരത്തിലുള്ള മാവുകൾ ഉണ്ടായിരുന്നു. എത്ര വലുതായാലും ഉള്ളം കയ്യിൽ ഒതുക്കവുന്ന തരത്തിലുള്ള ഒരു മച്ചിങ്ങയോളം വലിപ്പം ഉള്ള മധുരം നിറഞ്ഞ നീരു കുടിയൻ മാങ്ങ....
വീടിന്റെ സുരക്ഷിതവും സൗമ്യവുമാർന്ന അന്തരീക്ഷത്തിൽ നിന്ന് അദ്ധ്യയനത്തിന്റെ തീക്ഷണവും യാഥാർത്ഥ്യജനകമായ ലോകത്തേയ്ക്ക് ഒരു പുതിയ ചുവടു വയ്ക്കുകയാണ് ജാനി എന്ന എന്റെ പുനർജനി..
എന്റെ ജീവിതത്തിലെ ഒരു കാലം ഇവിടെ അവസാനിക്കുകയാണ്... മറ്റൊന്ന് തുടങ്ങുകയും..
എന്റെ തോൽവികൾ , തെറ്റിപ്പോയവാക്കുകൾ, ആഗ്രഹങ്ങൾ, വരും ജന്മത്തിലേയ്ക്ക് ഞാൻ മാറ്റി വെച്ച എന്റെ സ്വപ്നങ്ങൾ എല്ലാം നിന്നിലൂടെ പുനർജനിയ്ക്കട്ടെ...
അങ്ങനെ നിന്റെ തോൽവിയും നിന്റെ വിജയവും എന്റെതു കൂടിയാകട്ടെ .
ഇനി നീ യാത്ര തുടരുക..
ഇവിടെ ഈ വെറും മണ്ണിൽ ഞാൻ ഇടറി വീഴും വരെ വഴിക്കണ്ണുമായി നിന്നെ കാത്തു നിന്നോളാം.
ഇനി നീ യാത്ര തുടരുക....

May 18, 2017

ഒരു മസാലദോശ ഉണ്ടാക്കിയ കഥ !!!

മസാല ദോശ ആദ്യം കഴിച്ചത്  കാഞ്ഞാണിയിലെ ഗ്രാന്റ് ഹോട്ടലിൽ നിന്നാണ്. വലിയ ദോശത്തട്ടിന്റെ മുകളിലേക്ക് വെള്ളമൊഴിക്കമ്പോൾ ഉണ്ടാകുന്ന ശബ്ദം, തട്ടിനുമുകളിൽ വിദഗ്ദനായ ഒരു ചിത്രകാരനെപ്പോലെ അപ്പുണ്ണി ചേട്ടൻ ദോശമാവ് പുരട്ടുന്നത്.പിന്നെ നെയ്യ് പുരട്ടുന്നത് അതിനു മുകളിൽ മസാലയിട്ട് ദോശമടക്കുന്നത് എല്ലാം ഒരഞ്ചു വയസ്സുകാരന്റെ കണ്ണിലെ വിസ്മയങ്ങൾ ആയിരുന്നു. പാത്രത്തിൽ ഒതുങ്ങാതെ മസാല ദോശ പുറത്തേക്കു തള്ളി നിന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മയും അച്ചനും ഷാനും ഞാനും കൂടി മസാല ദോശ കഴിക്കാൻ ഗ്രാന്റിൽപോയി , ദോശ കഴിക്കുന്നതിനിടെ റെസിപ്പി അമ്മ ചോദിച്ചു മനസിലാക്കി..
പിന്നെയാണ് അമ്മ മസാല ദോശ ഉണ്ടാക്കാൻ തുടങ്ങിയത് , ഗ്രൈൻറിൽ മാവ് അരയ്ക്കുന്ന ദിവസം ഞാൻ വേഗം ഉറങ്ങാൻ കിടക്കും പിറ്റേന്ന് വേഗം ഉണരാൻ. മസാലയുടേയും നെയ്യിന്റെയും പുളിച്ച ദോശമാവിന്റെയും മണമുള്ള പ്രഭാതങ്ങളിലേക്ക് ഞാൻ കൊതിയോടെ ഉറക്കമുണരും.
നാടും വീടും അമ്മയുടെ വീട്ടുരുചികളുമുപേക്ഷിച്ച് ഗൾഫിലെത്തിയപ്പോൾ പുതുരുചികൾ ഷവർമ്മയായും ചിക്കൻ ടിക്കയായും നാവിൽ നിറഞ്ഞു .സ്വതവേ പാചകത്തിലൊന്നും താല്പര്യമില്ലത്ത അമ്മയുടെ പരിഷ്ക്കാരി മരുമകൾ വീണ തുടക്കത്തിൽ ആവർത്തനവിരസമായ കറികളുണ്ടാക്കി എന്ന മടുപ്പിച്ചു കൊണ്ടേയിരുന്നു.

അങ്ങിനെയിരിക്കെയാണ് മറ്റൊരു വീണ എന്ന വീണാ ജാൻ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. തനതായ നാട്ടുരുചികളിലൂടെ അമ്മയുണ്ടാക്കുന്ന കറികളുടെ രുചി വിസ്മയങ്ങളെ പുനനിർമ്മിക്കുന്നു വിണാ ജാൻ എന്ന ദുബായ്ക്കാരി വീട്ടമ്മ വീണാസ് കറിവേൾഡ് എന്ന യൂ ടൂ ബ് ചാനലിലൂടെ ,

ഇന്ന് ഞാൻ ഉണർന്നത് നെയ്യ്മണം നിറഞ്ഞ ഒരു മൈസൂർ മസാല ദോശ പ്രഭാതത്തിലേക്കാണ്..

നന്ദി.. വീണാ ജാൻ &  വീണ ഷൈൻ'.... എന്റെ അമ്മയുടെ രുചികൾ തിരിച്ചു തന്നതിന്..

പുതിയ വിഭവങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു..

Feb 9, 2016

The law of desire.

The law of desire.


That was a normal sunny afternoon in the Middle East. An ancient west coast city of Kingdom of Saudi Arabia called Rabigh, situated near the bangs of Red sea, crowded with lots of power plants and industrial structures. Other than that we can see... nothing; only the vast gulf of desert and camel shelters.
Rabigh was a small village town, improving its infrastructure by providing the amenities and supplies to the industrial plants. Its 06:30 in the evening, the streets were going to be active after the Maghreb prayer. The roads are not much lively with vehicles. A small crowd was waiting in front of a money exchange house; all of them were expatriates labors, wearing labor coveralls with plastic helmet in their head. They were tired and sweated; most of them were sitting in the floor because of tiredness of day work. The out side climate temperature was very high and the labors don’t had any place to sit inside; the exchange house was closed for the prayer. They were waiting to send money home. The shop had opened, the crowd rushed inside. Security guard becomes busy to keep the labors in line at the counters. The office boy pours additional air freshener to fight with the bad odor of the sweated “customers”.
He was not looks like a man but a boy, a skinny, tired brownish Indian; wearing labor coveralls. He was not much tall and huge; noting looks special in him other than his childishness. Standing patiently in the line for waiting his number, he was holding a transaction receipt; that he sends money last time to his home. He rigorously holds his wallet on the other hand. The shop starts it business as normal, the tellers starts “ kithana paisa bejega,,,, kider begnekka “ asking their customers about transaction details and the amount want to send etc.
The boy was still in the waiting line. He saw the manger of that money exchange, sitting in side his glassed cabinet, looking at his fat screened computer and tasting his lemon sliced black tea. The boy just imagined to be like that manager; wearing a suit with tie, sitting inside the air conditioned cabinet tasting his tea... the boy suddenly feels thirsty!!!. The next moment he came back to reality, said himself that, it is not going to happen in this life time. When his number came he sent money home, went back to companies labor camp.
Exactly after seven years and four months, another sunny day in the Middle East, UAE. The story continues in an archeological ancient coastal city called Jazeera Al Hamra; a town in the south city of Ras al-Khaimah, having all basic amenities including retail shops, pharmacies and exchange houses etc.
There were not that much rush in that exchange house, different types of customers were standing in the line for currency exchange and remittance. One person was being in the lobby wearing suit and tie. He was answering customer’s enquires.
He was the manager of that exchange house; he was the same tired, skinny Indian labor who wished to be a manager…. he was me.

Feb 10, 2013

കുറച്ചുനാളുകളായുള്ള കാവ്യജീവിതം

ചില ദിവസങ്ങളില് ഉറക്കമുണരുമ്പോള് ഒരു മാലാഖയും കൂടെയുണരും (ഫോണിന്റെ മറുതലയ്ക്കല് നിന്നും ഒരു ചോദ്യം-അതു ഞാനല്ലേയെന്ന്.) അവള്ക്ക് നിന്നെപോലയുള്ള ഭംഗിയുള്ള മുഖമില്ലെന്നും കണ്ണുകള്ക്ക് തിളക്കമില്ലെന്നും സ്വരം ഈണമില്ലെന്നും പറഞ്ഞ് പിടിച്ചു നില്ക്കും. പിന്നെ അന്നത്തെ ദിവസം മുഴുവന് മാലാഖയും കൂടെയുണ്ടാവും. നാട്ടിലേക്ക് പണമയ്ക്കാന് വരുന്നവരുടെ കൂട്ടത്തില് മാലാഖയും കൂടെ വരും പണമയച്ച് സലാം പറഞ്ഞ് തിരിച്ചു
പോകും. ഉത്തരം കിട്ടാത്ത ഒരുപാടു പ്രശ്നങ്ങള് അന്ന് കുരുക്കഴിക്കപ്പെടും. നാളുകളായിക്കിട്ടാതിരുന്ന ഇന്ക്രിമെന്റ് തുടങ്ങിയ അപേക്ഷകളെല്ലാം അന്ന് പരിഹരിക്കപ്പെടും.

Aug 25, 2011

ഒറ്റപ്പെട്ടവ൯റ കടലും മഴയും ആകാശവും


പ്രവാസം

പ്രവാസം ഉപ്പുപറ്റിയ ഒരു വാക്ക്
കാറ്റുതുഴയുന്ന പത്തേമാരിയില്
കടല് ചൊരുക്കിന്റെ വയറുകാളലാണത്.


ജയിലിലെ മഴ

ജയിലിനകത്തെ മഴ ഭീകരമാണ്
അഴികളിലൂടെ നനവ് –
ചോരപോലെ അരിച്ചിറങ്ങും

ഇരുട്ടിലെ വിടവുകളുലൂടെ
നനുത്തവിരലുകള് വന്ന്
ഓ൪മ്മപ്പെടുത്തും

നഷ്ടപ്പെട്ട നിമിഷങ്ങളെക്കുറിച്ച്
മനസ്സ് അയവിറക്കുന്നത്
വെറുതെയുള്ള മഴനോട്ടങ്ങളിലാണ്

നിലത്ത് കെട്ടിക്കിടക്കുന്ന
മഴവെള്ളം പോലും-
മരിച്ചവനെക്കുറിച്ച് പറയും

ഒറ്റപ്പെട്ടവനെ മഴയ്ക്ക്-
തിരിച്ചറിയാമായിരിക്കും
മരണത്തോട് അടുത്തവനേയും.

നീലനിലാവ്

അത്രമേല് സ്നേഹിക്കയാല്
നിലാവിനെ, നിന്നെയും
തത്ര നീലാംബരം, നിര്മ്മലം
നിശ്ചലം ശ്യാമ വര്ണ്ണം

Aug 17, 2011

ഇടവഴികള്


വഴികള്ക്ക് പേരുകളുണ്ടായിരുന്നില്ല..
ചാക്യത്തെ അമ്മായിയുടെ വീടിന്റ അതിലെ...രാമകൃഷ്ണേട്ടന്റ പാലം കടന്ന്...
വാത്യേന്മാരുടെ അമ്പലം കടന്ന്..

പൊതുവഴികള് ഞങ്ങള് കുട്ടികളെന്നല്ല ആരും ഉപയോഗിക്കാറില്ലായിരുന്നു,,,

പാലവും തോടുംകടന്ന്...അമ്പലക്കുളത്തിനരികിലൂടെ ഒറ്റമരപ്പാലം കടന്ന് കൂട്ടം കൂടി ഞങ്ങള് സ്കൂളില് പോയി...

ആമ്പല്പൂവുകള് പറിച്ച് ടീച്ച൪ വരുന്നതിനുമുന്പ് മാലയുണ്ടാക്കി ബോ൪ഡില് തൂക്കി..


തോട്ടില്നിന്നും ഈ൪ക്കില് കുരുക്കുണ്ടാക്കി തവളകളെ പിടിച്ചു...

അന്നത്തെ അഛനമ്മമാ൪ക്ക് ഇന്നത്തെപോലെ മക്കളെപ്പറ്റിവലിയ ആധിയൊന്നുമുണ്ടായിരുന്നുല്ല.

ചരല് വിരിച്ച നടവഴികളില് മഴപെയ്ത് വെളളം കെട്ടിനില്ക്കും...

നിറയെ കുഞ്ഞിത്തവളകള് നിറഞ്ഞ വെള്ളത്തിലൂടെ ഞങ്ങള് സൂക്ഷിച്ചുനടക്കം...

തവളയെ ചവിട്ടിയാല് ചെവിയൊലിക്കുമെന്നു ആരോപറഞ്ഞുകേട്ടതിനാല് ഞങ്ങള് സൂക്ഷിച്ചു നടക്കും...

സത്യത്തില് കൂട്ടുകാരിലാരുടെയെങ്കിലും ചെവിയൊലിക്കുന്നതുകണ്ടാല് ഞാന് വിശ്വസിച്ചിരുന്നത് അവ൪ തവളയെ ചവിട്ടിയതുകൊണ്ടായിരുന്നുവെന്നായിരുന്നു...


സ്കൂളിലെത്തുമ്പോള് ഷ൪ട്ടിന്റ പുറകല് നിറയെ ചരല് വെള്ളംതെറിച്ച ചുവന്ന കുത്തുകളായിരുന്നു

ചില൪ കണ്ണിമാങ്ങകളുമായി വന്നു. മറ്റു ചില൪ മാക്കിലകളുമായും..

ഞങ്ങള് വിനിമയത്തിന്റ ബാലപാഠങ്ങള് പഠിച്ചത് അങ്ങിനെയാണ്..

മൂന്നു കശുവണ്ടിക്ക് ഒരു ഗോട്ടിക്കുരു...


നാലുമണിക്കു സ്കൂള് വിടുമ്പോള്...പുസ്തകവും സഞ്ചിയും ചോറുപാത്രവുമായി ഞങ്ങള് പുറത്തേക്കോടും...

മനപ്പറമ്പിലെ നാളികേരമാവില് നിന്നും മാങ്ങയെറിഞ്ഞിടും....ബാലന്മാഷുടെ പീടകയ്ക്കരികിലുളള ഉപ്പുപെട്ടിതുറന്ന് ഉപ്പും കൂട്ടിത്തിന്നും..

ഒന്നിനും ഒരു അന്തമുണ്ടായിരുന്നില്ല....ഒരു കുന്തവും...

മഴപെയ്യുന്ന വൈകുന്നേരങ്ങള്...

മഴപെയ്യുന്ന വൈകുന്നേരങ്ങള്...
വീണ്ടും ഓ൪മ്മവരും....മഴപെയ്യുന്ന വൈകുന്നേരങ്ങള്....വയലിനരികിലുള്ള ഞങ്ങളുടെ കൊച്ചുവീട്.മഴവെള്ളം വീണ് കുതി൪ന്ന ഇടവഴികള്..നിറഞ്ഞുകവിഞ്ഞ തോടും കുളവും. വാക്കുകള്ക്കും വിവരണങ്ങള്ക്കുമപ്പുറം എന്റ പേനത്തുമ്പില് മഴ ഇടമുറിയാതെ പെയ്തെങ്ങങ്കില്....

ഇരുട്ടില് പുറത്തുപെയ്യുന്ന ക൪ക്കിടകമഴയില് ഈയലുകള് ഭുമിക്കടിയില് നിന്നും പുറത്തുവരും...ഒറ്റച്ചിമ്മിണി വെളിച്ചത്തിനു ചുറ്റും അവ പറന്നുകളിക്കും. നൂറ്റാണ്ടിനുപഴക്കമുള്ള ഓട്ടു ഭരണിപോലെ മുഖമുള്ള എന്റ മുത്തിയമ്മയുടെ മടിയില് തലവെച്ച് ഞാന് ഉറങ്ങാതെ കിടക്കും...

മുത്തിയമ്മക്ക് ബുദ്ധന്റ കാതുകളായിരുന്നു...തോടയിട്ട് വലുതായ കാതുകള്...മുഖം നിറയെ കാലം ഏല്പ്പിച്ച ചുളിവുകള് വടുക്കള്...വായില് രണ്ടേ രണ്ടു പല്ലുകള്...

ഓലമേഞ്ഞ വീടിന്റ ചായ്പ്പിലൂടെ അരിച്ചിറങ്ങുന്ന മഴവെള്ളനൂലുകളെ നോക്കി..മുത്തിയമ്മയുടെ നെഞ്ചില് തലവെച്ച്, ഞാന് എന്ന മൂന്നുവയസ്സുകാരന്...തൊണ്ണുറുകളിലെ വെള്ളപ്പൊക്കത്തെപ്പറ്റിയും കൊടുങ്കാറ്റിനെപ്പറ്റിയും കേട്ടുകിടക്കും...കഥകളില് മൂക്കന് ചാത്തനും മാടനും...ഒറ്റമുലച്ചിയും കടന്നുവരും..ആ രാത്രികള്ക്ക് തൈല്ത്തിന്റയും മുറുക്കാന് പുകയിലയുടെയും ഗന്ധമായിരുന്നു...

ഇടിമിന്നലുള്ള രാത്രികളില് കംഗാരുകുഞ്ഞിനെപ്പോലെ ഒരു പുതപ്പിനുള്ളില് മുത്തിയമ്മ എന്നെ ഒളിപ്പിക്കും...മുത്തിയമ്മയുടെ ഭ൪ത്താവും മക്കളും മുന്പേ മരിച്ചുപോയതായിരുന്നു...മഠത്തിപ്പറമ്പില് ഉണ്ണുനീലി പത്തുപെറ്റതായിരുന്നു...പത്തും മരിച്ചു...വസൂരിയായിരുന്നു...വീടിനുള്ളില് മരണം കയറിയിറങ്ങിപ്പൊയ ആ നാളുകളെക്കുറിച്ചുപറയുമ്പൊള് മുത്തിയമ്മയുടെ കണ്ണിലൂടെ മഴപെയ്യുന്നത് ഞാന് കണ്ടിട്ടുണ്ട്....

മഴപിന്നെയും പിന്നെയും പെയ്തുകൊണ്ടിരുന്നു.......

വീടിനുപുറകിലെ മുത്തന്മാവ് ഞാരുപിരിയനായിരുന്നു.നിറയെ ഞാരുകളുള്ള മാമ്പഴം...രാവിലെ ഉണ൪ന്നയുടെനെ ഞാന് മാവിന്ചോട്ടിലേക്കുപോകുമായിരുന്നു...കാറ്റത്തുവീണ മാമ്പഴങ്ങള്...ചിലത് പൊട്ടിപ്പൊളിഞ്ഞു കിടക്കും മറ്റു ചില്ത് കാക്കകള് കൊത്തിവലിക്കുന്നുണ്ടാവും...

മാക്കില എന്ന പെണ്കുട്ടിയും വഴിതെറ്റിവന്ന ഒരു ഒട്ടകവും.


പളളിക്കൂടം

സ൪ക്കാരുവക പളളിക്കൂടങ്ങള്ക്ക് വലിയ പകിട്ടൊന്നും ഉണ്ടാവില്ല..

ബഞ്ചുകളും കസേരകളും കാലൊടിഞ്ഞു കിടക്കും...രണ്ടാം ക്ളാസില് ഉച്ചക്കഞ്ഞിവെക്കുന്ന ചായ്പ്പിനരികിലായിരുന്നു ഞങ്ങളുടെ ക്ളാസ്...
കാലിനു മുടന്തുള്ള മൂക്കു പൊടി വലിക്കുന്ന ചാക്കോ മാഷായിരുന്നു എന്റ ക്ളാസുമാഷ്..പിന്നീട് കാഞ്ഞാണിയിലുള്ള കടയില് വെച്ച് ചാക്കോ മാഷിന് ഞാന് മൂക്കുപൊടി പൊതിഞ്ഞു കൊടുത്തിട്ടുണ്ട്...

പളളിക്കൂടത്തിനു പിറകില് സോപ്പുകായ മരത്തിന്റ തണലുണ്ടായിരുന്നു...

കൂട്ടുകാരൊക്കെ പാവപ്പെട്ട വീടുകളില് നിന്നുള്ളവരായിരുന്നു..കൂട്ടത്തില് മാക്കില എന്ന പെണ്കുട്ടി വ്യത്യസ്തയായിരുന്നു.. വിലകൂടിയ കുഞ്ഞുടുപ്പുകളിട്ട് അവള് വന്നു...

പനിപിടിച്ചുകിടന്ന രാത്രികളില് അവളുടെ പുസ്തകം കടം വാങ്ങി ഞാന് പഠിച്ചു...പക൪ത്തിയെഴുതി...അവളുടെ കണ്ണുകളും അക്ഷരങ്ങളും ഒരുപോലെയായിരുന്നു...

പളളിക്കൂടത്തിനു നടുമുറ്റത്ത് വലിയ നാരകത്തിന്റ മരമുണ്ടായിരുന്നു...

പഠിക്കാനുളള പാഠങ്ങളൊന്നും രസകരമായിരുന്നുല്ല...

കൂട്ടത്തില് വഴിതെറ്റി വന്ന ഒരു ഒട്ടകത്തിന്റ കഥ എന്നെ കരയിച്ചിരുന്നു...

ക്ളാസില് പാഠം വായിക്കാന് പറയുമ്പൊള് വായനയ്ക്കൊടുവില് ചതിയിലകപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് പൊട്ടിക്കരഞ്ഞു...

കാര്യമറിയാതെ മലയാളം ടീച്ച൪ അടുത്തു വന്നു ചോദിച്ചു...ഒട്ടകത്തെക്കുറിച്ചോ൪ത്താണെന്നു പറഞ്ഞപ്പോള്....

പൊട്ടിച്ചിരിയായിരുന്നു ടീച്ചറുടെ മറുപടി.....

നാളുകള്ക്കു ശേഷം അറേബ്യയിലെ മരുഭൂമിയില് വച്ച് ഞാന് ഒട്ടകത്തെ നേരില് കണ്ടു......

വിശാലമായ മരുഭൂമിക്കു നടുവിലായിരുന്നു ഞങ്ങളുടെ പ്ളാന്റ് ഒറ്റക്കു നടക്കാനിറങ്ങിയ എന്റ മുന്നില് ഒരു ഒട്ടകം വന്നു നിന്നു....

ഞാന് വഴിമാറി അകന്നുനിന്നു......പിന്നെ വരിവരിയായി ഒന്നിനു പിറകെ ഒന്നായി ഒട്ടകങ്ങളുടെ ഒരു ജാഥ എന്റ മുന്നിലൂടെ കടന്നു പോയി....

ചതിയില് മരണപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് അതു നോക്കിനിന്നു....

വരാലുകള് പ്രസവിക്കുന്ന സമയം...

ചാത്തന് കുളം,,,
ഭൂമിക്കടിയില് നരകമാണെന്നും അവിടെ എപ്പൊഴും തീമഴയാണെന്നും പറഞ്ഞത് മുത്തിയമ്മയായിരുന്നു...മുഖത്തെ ചുളിവുകള് ചിമ്മിനി വെളിച്ചത്തില് തെളിയും.. കണ്ണുകളുടെ ആഴങ്ങളില് നിന്നും ഭീതിയുടെ കനലാട്ടം കാണിച്ച് അമ്മ നരകത്തെപ്പറ്റി പറയും..

നരകത്തിന്റ ഉപമയായിരുന്നു ചാത്തന് കുളം..കല്ലുവെട്ടിയെടുത്ത കുത്തനെയുള്ള ആഴമായിരുന്നു ചാത്തന്കുളം..നിറയെ കുളവാഴകളാണ്...മുകളിലൂടെ കുളക്കോഴികള് പമ്മി നടക്കും...

മഴപെയ്യുന്ന നാളുകളില് വരാലുകള് പ്രസവിക്കും...പാറ്റുമെന്നാണ് ഞങ്ങള് പറയുക..വരാലുകുട്ടികള്ക്ക് ചുകപ്പു നിറമാണ്..ഒരുമിച്ചു പറക്കുന്ന കിളികളെപ്പോലെ അവ വെള്ളത്തിനു മുകളിലൂടെ നീന്തും....അടിയില് എല്ലാം നിരീക്ഷിച്ച് ആണ്മീനും പെണ്മീനും....

പടിഞ്ഞാറെ വീട്ടിലെ ഗണപതി ദ്രാവീഡനാകുന്നു...കുറുകിയ ശരീരം...ബീഢിവലിച്ചു കറുത്ത ചുണ്ടുകള്,,,,കറുത്ത ഗണപതിയെ കണോതിയെന്നു നാട്ടുകാ൪ വിളിച്ചു..

വരാലിനെ പിടിക്കുന്ന വിദ്യ എന്നെ പഠിപ്പിച്ചത് കണോതിയായിരുന്നു...തട്ടിന്പുറത്തെ പഴയപെട്ടിക്കിയില് നിന്നോ..തോട്ടിന് വക്കത്തെ കറുത്തമണ്ണില് നിന്നോ ചീവീടുകളെ പിടിക്കലാണാ ആദ്യത്തെപ്പണി...

ചൂണ്ടക്കൊളുത്തിനു അറ്റത്ത് ജീവനുള്ള ചീവീടിനെ കുത്തിയിടും..പാറിനടക്കുന്ന വരാല് കുഞ്ഞുങ്ങള്ക്കു മുകളില് ചൂണ്ടയെറിയും..കുഞ്ഞിനെ ആക്രമിക്കാന് വന്ന ശത്രുവാണെന്നു കരുതി പെണ്മത്സ്യം ചുണ്ടയില് കൊരുക്കും...ചൂണ്ടയാണെന്നു ചിന്തിക്കാനുള്ള സമയം പോലും പാവം പെണ്മീനിനുകിട്ടില്ല് കാരണം അതിലും വലുതായിരിക്കും അതിന്റ കുഞ്ഞിനോടുള്ള സ്നേഹം...

ചൂണ്ടകളുടെ അറ്റത്ത് ചിലപ്പെള് പ്രലോഭനങ്ങളാവും മറ്റു ചിലപ്പോള് ഭീഷണികളും...ഒടുവില് ചൂണ്ടയുടെ അറ്റത്തുകിടന്നു പിടക്കുകയല്ലാതെ പാവം വരാലിനു വേറ വഴിയില്ല...

മഴപെയ്യുന്ന രാത്രികളില് ഞങ്ങള് ചെവിമൂടുന്ന തൊപ്പികളുമായി പുറത്തുകടക്കും...ചാത്തന്കുളവും അമ്മാവന് തോടുംകടന്ന് ചന്തപ്പാടം പരന്നുകിടക്കും..മഴതക൪ത്തു പെയ്യുകയായിരക്കും....

മഴയുടെ താളനിബദ്ധമായ ആരോഹണഅവരോഹണങ്ങള്ക്കിടയില് രാത്രിയുടെ ചീവീടുകളുടെ ശബ്ദം നിറയും...ചില രാത്രികള് നിലാവുമുണ്ടായിരുന്നു....വാക്കിലെ വ൪ണ്ണനകള്ക്കപ്പുറം...നിലാവിലെ മഴ ഒരു അനുഭവം മാത്രമാണ്...പ്രണയം പോലെ വാക്കുകള്ക്കതീതം...ഇരുട്ടില് വലിയ വാക്കത്തികളുമായി..ശക്തിയേറിയ ടോ൪ച്ചുകളുമായി ഞങ്ങള് തവളകളേയും മീനുകളേയും വേട്ടയാടി....ചാറല് മഴയത്ത് വലിയമീനുകള് കരയിലേക്കുകയറിവരും.....നിലാവുള്ള രാത്രികള് മീനുകള്ക്ക് ചിറകുമുളക്കുമെന്ന് പറഞ്ഞു തന്നത് മുത്തിയമ്മയായിരുന്നു...ചന്തപ്പാടത്തിന്റ അറ്റത്തിനപ്പുറം എന്റ സ്വപ്നങ്ങളില് ചിറകുള്ള മത്സ്യങ്ങല് പറന്നു നടന്നു....അവ പക്ഷികളെപ്പോലെ പീലി വാകയുടെ ചില്ലകളില് കൂടുകള് കൂട്ടി....മുട്ടകളിട്ടു....

ചില സമയങ്ങളിലെ ഓ൪മ്മകള്.

ചില നേരത്തെ ഓ൪മ്മകള്ക്ക് ഒരു എത്തും പിടിയുമുണ്ടാവില്ല.
വലിച്ചുനീട്ടാവുന്ന ചുയിംഗം പോലെ എത്ര നീളം വേണമെങ്കിലും....

പക്ഷെ അവയൊക്കെ കവിതയാക്കാമെന്നുകരുതുന്നത് വിഢിത്തമാകും.
ഇന്നലെ ഓഫീസില് പോകാന് തയ്യാറെടുക്കുന്നതിനിടയിലാണ് അഛനും അനുചനും ആരാധന തീയറ്ററിലിരുന്ന് ഇത്തിരിപൂവേ ചുവന്നപൂവേ കണ്ടു കരഞ്ഞത് ഓ൪മ്മ വന്നത്.

നമ്മുടെയൊക്കെ ജീനുകളില് സിനിമകണ്ടു കരയാ൯ പ്രേരിപ്പിക്കുന്ന ഘടകങ്ങള് ഉണ്ടായിരിക്കും.

തട്ടിന് പുറത്തെ പഴയ സ്യുട്ട്കെയ്സ് കാണുമ്പോഴ് എനിക്ക് ഇപ്പഴും ഓ൪മ്മ വരുന്നത് മമ്മുട്ടിയെയാണ്.

വ൪ഷങ്ങള്ക്കു മു൯പ് തോക്കു കെയ്യിലേന്തിയ് കൊമ്പ൯ മീശക്കാനായ ഒരു അമ്മാവ൯ അനന്തിരവനോടു ചോദിച്ചു.

ആ കാണുന്ന മാവിലെ ഏതു ചില്ലയിലെ ഏതു മാങ്ങയാണു നിനക്കു വേണ്ടത്

നാളുകള്ക്കു ശേഷം ഷോലെ ഞാന് കണ്ടത് ഇന്നലെയാണ്.

Dec 24, 2010

മുടിവെട്ടു്

കസേരക്കാലില് വെച്ച
പലകയ്ക്കു മുകളിലിരുന്ന്
മുടിവെട്ടുമ്പോള്
(അമ്മപോലുമല്ല)
മുടിവെട്ടുകാരന് രാജേട്ടനാണ്
അത് കണ്ടുപിടിച്ചത്


പുറത്ത് ബെഞ്ചില്
മൂക്കുപൊടി വലിച്ചിരുന്ന
സുന്ദരേട്ടന് പറഞ്ഞു
നിന്റയൊരു ബാഗ്യം.
വെട്ടുകഴിഞ്ഞ്
കണ്ണാടിയില്
തലതിരിച്ച് നോക്കി
ഉച്ചിയില് രണ്ടു ചുഴികള്
ഇരട്ടച്ചുഴി.
ഇത് എപ്പോഴ് വന്നു
ഇന്നലെ ഉറങ്ങുമ്പോഴായിരിക്കും
അല്ലെങ്ങില് തലയില്
മെച്ചിങ്ങ വീണതായിരിക്കുമോ..
ചിലപ്പൊളതാവും..


സുമലതയുടെ വീട് (ആദ്യരാത്രി)

മുല്ലപൂമണം (വാടിയ)

ജീവിതം യവ്വന തീക്ഷണവും
പ്രണയോന്മുഖവുമായ ആ നിമിഷങ്ങളില്
ഇടതടവില്ലാതെ മിസ്സ് കോളുകള്
മെസ്സേജുകള്..
ഞാന് പറഞ്ഞതാണ്..സൈലന്റ് മോഡിലിടാന്..
പക്ഷെ കേട്ടില്ലയവള്..
എന്തോ ഇമ്പോ(൪)ട്ടന്റായ മെസ്സേജു കിട്ടാനുണ്ടത്ര..

മിസ്സ്കോളുകള്ക്കും മെസ്സേജുകള്ക്കുമിടയില്..
ഒരു മഴപെയ്തു തോ൪ന്നു..

ഉറങ്ങുമ്പോള് ആരുമറിയാതെ
അതാ അവളുടെ ഉച്ചിയില്
രണ്ടു ചുഴികള്..

Oct 28, 2010

വരകള്ക്കപ്പുറം..വാക്കിനും..

ചിലതുണ്ട്
സ്നേഹങ്ങള്
മുഖം കറുപ്പിച്ച്
പരിഭവം നടിക്കുന്നവ..

ചിലതുണ്ട്
പ്രേമങ്ങള്
അള്ളിപ്പിടിച്ച്
നഖപ്പാടു കുറിക്കുന്നവ…

ചിലതുണ്ട്
കാമങ്ങള്
കരച്ചിലില്
തുടങ്ങുന്നവ…

ചിലതുണ്ട്
സ്വപ്നങ്ങള്
കിതപ്പില്
ഉണരുന്നവ..

വാക്കിനേയും
വരകള്ക്കുളേയും
അതിലംഘിക്കുന്നു
ചില വികാരങ്ങള്..

May 19, 2010

ജ്ഞാന വൃദ്ധം

നിറങ്ങളസ്തമിച്ച്
നിലാവുമാത്രമാകുമ്പോള്
നിഴല്പരക്കും......
പിന്നെ മരണം പോലെ
അറിവുദിക്കും.

പരകായമുപേക്ഷിച്ച്
മുഖത്തെഴുത്തും കളിവസ്ത്രങ്ങളും മാറ്റി
തെളിനീരില് നഗ്നനായി
നിരാലംബനായി ഞാന് ഏകനാകും..

കവ൪ന്നെടുക്കും മുമ്പുള്ള
നിസ്സഹായമായ അവളുടെ നിലവിളി
കൈവെള്ളയിലെ രക്തക്കറപോലെ
പിന്നെയും തെളിയുകയാണല്ലോ..

ഇടവഴികളിലുപേക്ഷിക്കപ്പെട്ടവ൪
കാരണമില്ലാതെ കാണാതായവ൪
ഉത്തരമില്ലാത്ത ചോദ്യങ്ങള്
പിന്നെയും എനിക്കുനേരെ.....

Dec 24, 2009

പാതകം

വധശിക്ഷക്കു വിധിക്കപ്പെട്ടവനെപ്പോലെ
വെറും നിലത്ത്
നിന്റ കാലടിപ്പാടില് മണ്ണില്
ഉച്ഛിഷ്ടങ്ങള്ക്കും പരിഹാസങ്ങള്ക്കുമിടയില്
എത്രനാള് എന്റ ജീവിതം ഇങ്ങനെ
മരിച്ചു തീ൪ക്കണം....

അസംഖ്യം സുന്ദരികളാല് നിറഞ്ഞ
നിന്റ തണുത്ത കിടക്കവിരികളില്
ഇരുട്ടില് അ൪ത്ഥപൂ൪ണ്ണമായ മൌനങ്ങളില്
കാമം കത്തിയെരിയുന്ന ഞരക്കങ്ങളില്
നിസ്സംഗനായി എത്ര നാള് ഈ മുഖം മൂടി
ഞാന് ധരിക്കണം

അതിരുവിട്ട വള൪ച്ചയെന്നു പറഞ്ഞ്
നീ അറുത്തുമാറ്റിയ അവയവങ്ങള്
ഒരു ദിനം കിളി൪ത്തുവരുമെന്ന്
നീ അറിയുക.

അന്ന് ...
വാക്യ ഘടനക്കു ചേരാത്ത വാക്കുപോലെ
നീയെന്നെ വെട്ടിമാറ്റുന്ന ദിവസ്സം..

പക്ഷെ.
തുട൪വായനക്കായി കാത്തിരിക്കുംമുന്പ്..
നിന്റ മരണവും എഴുതപ്പെട്ടിരിക്കും..

Dec 10, 2009

അരിശം

നിലവറക്കണ്ണാടിയുടച്ച്
ഇടവഴിയില് വിതറിയത്
കൂടെക്കുളിക്കുമ്പോഴനുജനെ-
ഉയിരുപോകുംവരെ മുക്കിപ്പിടിച്ചത്

കൊടുവാളിനാലിലച്ചാ൪ത്തൊക്കെയും
പകതീരുംവരെ വെട്ടിത്തെളിച്ചത്
ഒടുങ്ങാത്ത ഭ്രാന്തിനാലിരുട്ടത്ത്
കൂ൪ത്തകല്ലുമായിരകാത്തുനിന്നത്

പിന്നെപ്പതുക്കെ പ്രണയം ബാധിച്ചത്
വിരല് മുറിച്ച് പേനയില് നിറച്ചത്.
നീയൊഴിഞ്ഞുപോകവെ
മദ്യത്തില്, മരണത്തില് കുളിച്ചത്

ഒടുവിലൊറ്റക്ക് കടത്തിണ്ണയില്
അഴുക്കുചാലിനരികുചാരി
അല്പബോധത്താലതിമ൪ദ്ദനത്താല്
ഞരങ്ങി ഉയിരുകാത്തുകിടന്നത്

ഒരുകടലെതിരുനില്ക്കെ-
ഒരുകാലം മുഴുവന് കയ൪ക്കെ...
മതിവരുവോളം പുണരാന്
നിന്നെക്കൊതിച്ചത്..വരിച്ചതും

പ്രണയമേ..മരണമേ..
അ൪ത്ഥശൂന്യമാം സ്വപ്നങ്ങളെ
ഇവിടെയുപേക്ഷിക്കുക..
അരികുകീറിയൊരീ മനസ്സിനെ,,
വടുനിറഞ്ഞൊരീയുടലിനെ..

Nov 23, 2009

വിവാഹം-ഷാഹുവിന്റ കവിത

ഉപാധികളില്ലാതെ സ്നേഹിക്കാമെന്ന
വാഗ്ദാനമാണ് എന്നെയുമവളേയും
ഒരു താലിച്ചരടില് ബന്ധിച്ചത്

എന്നിട്ടും ഓഫീസില് നിന്നും
നേരത്തെ വരണമെന്നും

കാറുവാങ്ങണമെന്നും
ആഴ്ച്ചാവസാനങ്ങളില്
ഒരുമിച്ച് സിനിമക്ക്പോകണമെന്നും
പുതിയ തരം സാരി വാങ്ങണമെന്നും
കുട്ടികള് നാലുവ൪ഷം കഴിഞ്ഞ് മതിയെന്നും
അവള് സ്നേഹപൂ൪വ്വം ഉപാധികള് വെക്കുന്നു.

ഇപ്പഴും ഞാന് എന്റ മനസ്സിനെ
സ്വയം വിശ്വസിപ്പിക്കയാണ്

ഉപാധികളില്ലാതെയാണ് അവള്
എന്നെ സ്നേഹിക്കുന്നതെന്ന്.

Nov 2, 2009

തൊലിപ്പുറം

ഇപ്പൊഴായാരും കരയാറെയില്ലിവിടെ.
കരയില്ലയെന്നൊന്നും ആരും വാക്കുകൊടുത്തിട്ടില്ല.
പക്ഷെ കരയാന് വന്നാലും ചിരിക്കാനാണ് തോന്നുക.

അടുത്തിടെയാരും മരിച്ചിട്ടില്ലിവിടെ..
മരിക്കാന് തുടങ്ങുമ്പൊഴാകും
കൊടുങ്കാറ്റായി പ്രാണവായു വരിക.


കറുത്തവരായി ഉയരം കുറഞ്ഞവരായി
കുരുടരായി കൂട്ടുകൂടാത്തവരായി
വയസ്സരായി ആരുമില്ലിവിടെ

കറുക്കാനൊട്ട് കൊതിക്കുമ്പൊഴാകും
വെളുപ്പിന്റ പാട്ടുംപാടി വെളിച്ചം വരിക
കണ്ണുകളടയ്ക്കാന് പോലും കൂട്ടാക്കാത്ത
കാഴ്ചകളാണിവിടെ

എല്ലാ പല്ലുകളും എല്ലാചുണ്ടുകളും
എല്ലാ മുഖങ്ങളും ഒരുപോലെ.
എല്ലാകൈകളും എല്ലാ കാല്കളും
എല്ലാ ചുമലുകളും ഒരുപോലെ

Sep 9, 2009

മരണശേഷം

അക്ഷരങ്ങളെ തേടിയിറങ്ങിയവ൪ അക്ഷമരായി പോലും !!!
പലരും പറഞ്ഞുവത്രേ.. ‘അയാള് മരിച്ചുകാണുമെന്ന്.....’
പണിയൊന്നും കിട്ടാതെ നഗരം വിട്ടുകാണുമെന്ന്.....
മരുഭൂമിയിലെ വെയിലുകൊണ്ട് കരിഞ്ഞുപൊയിക്കാണുമെന്ന്...
മണല്ക്കാറ്റില് മൂടിപ്പോയിരിക്കാമെന്ന്....

മലവെള്ളപ്പാച്ചില് പോലുള്ള ഗതാഗതവേഗങ്ങളില്
നിന്നും എന്റ ജീവനെ കാത്തവനേ....
അതിരൂക്ഷമായ സൂര്യാഘാതത്തില് നിന്നും,
വ൪ഷാവസാനത്തിലെ അതിശൈത്യത്തില് നിന്നും
എന്നെ തുണച്ചവനേ.... നിനക്കു നന്ദി...

നഗരത്തിന്റ ആസക്തികളിലും
അഴുക്കുചാലുകളിലും വീഴാതെ
എന്നെ കൈപിടിച്ചു നടത്തിയ പരമകാരുണികനേ.....
നിനക്കും നീ പല സമയങ്ങളിലായി
എനിക്കു നേരെ അയച്ച മനുഷ്യമുഖമുള്ള
മാലാഖമാ൪ക്കും നന്ദി....

സ്നേഹം നിറഞ്ഞ വായനക്കാരാ.....
നിനക്ക് നന്ദി പറയാനായി മാത്രമായി
ഞാനിപ്പഴും ജീവിച്ചിരിക്കുന്നു....

Mar 1, 2009

കൊലമുറി

കള്ളുതേടി
കത്തികെട്ടിയും
ചിരട്ടക്കുഴിയില്
ചെത്തുചേറും കൊണ്ട്
മട്ട കയറിപ്പോയ
എന്റ മുത്തപ്പന്മാരെന്തേ
വിക്രമോ൪വ്വശ്ശിയം പോലുള്ള
മഹത് കൃതികള്
ത൪ജ്ജിമ ചെയ്തില്ല

ഭഗവതിക്കോളില്
പെരുമഴയത്ത്
ഞാറുനടുമ്പൊള്
പേറ്റുനോവെടുത്ത്
ഞാറ്റുകെട്ടിലേക്ക്
പിറന്നു വീണവന്
പിന്നെ നടവരമ്പനായി

ചെളിവെള്ളത്തില്
ചോരവാ൪ന്ന് വാ൪ന്ന്
അമ്മ മരിച്ചതും
കണ്ടം ചുവന്നതും
ചോരപ്പാടത്ത്
ഞാറുനട്ടതും
ആരുമെഴുതിക്കണ്ടില്ലയിതുവരെ
സ്മാ൪ത്ത വിചാരംപോലെ
അയവിറക്കപ്പെട്ടില്ല

പൂക്കുല ചെത്തുന്ന
കൊലക്കത്തി കൊണ്ട്
തലയരിയാമെന്നും
കള്ളിനു പകരം
ചോരവരുമെന്നും
ചോര ചുവപ്പാണെന്നും
ചുവപ്പ് ചരിത്രമാകുമെന്നും
പിന്നെ പഠിപ്പിച്ചത്
ചടയനായിരുന്നു.

അങ്ങിനെയാണ്
അന്തിക്കാടെന്ന കാട്
നാടായിമാറിയത്.

Feb 27, 2009

ഇടവേളകളില് ഇപ്പഴും ഞങ്ങള് ഇടയ്ക്കിടെ പ്രേമിക്കാറുണ്ട്..... സാ൪,

സിനിമാ ഹാളില്, ഇരുട്ടില്-
അടുത്ത ഇരിപ്പിടങ്ങളില് എന്റ
പ്രേമത്തിന്റ വിരലുകളെ
നെഞ്ചോടമ൪ത്തി
നീ കരഞ്ഞതെന്തിനായിരുന്നു ?

അറ്റം കൂ൪ത്ത നിന്റ
ഇടതുമുലയിലൂടെ
ഹൃദയത്തിന് മിടിപ്പുകള് പക്ഷെ,
ഒരു ഭൂകമ്പമാപിനിയിലെപ്പോലെ
എന്റ വിരലുകള് പിടിച്ചെടുക്കുന്നുണ്ടായിരുന്നു.


'ഇപ്പോള് ഈ ഇരിപ്പില്
മരിച്ചുപോയെങ്കില്
ദൈവമേ' എന്നോ൪ത്തല്ലേ
നിന്റ കാല്പനിക ഹൃദയം
അന്നേരം മിടിച്ചുകൊണ്ടിരുന്നത്.

..............................


മഴപെയ്യുന്ന വൈകുന്നേരങ്ങളില്
വരാന്തകളിലൂടെ, പ്രണയം-
അടക്കാനാവാതെ, തള്ളിച്ച് തള്ളിച്ച്
കൈ കോ൪ത്തു നടക്കുമ്പോള്

നിന്റ വിരലുകള്ക്കിടയില്
വിയ൪പ്പു പൊടിഞ്ഞ് മനം പിരട്ടുന്നു.
എന്നിട്ടും നീ എന്റ കൈകള്
നിന്നിലേക്കടുപ്പിക്കുന്നു

നിന്റ വായ്നാറ്റത്തിന്റ ചുബനങ്ങള്
എന്റ ചുയിംഗങ്ങളെ നിരന്തരം-
തോല്പ്പിക്കുകയാണല്ലോ ദൈവമേ...

................................

ഇനിയെങ്കിലും ക്ഷമിക്കുക...
നിന്റ വിട൪ന്ന കണ്ണുകളിലൂടെയോ
പുരികക്കൊടിയുടെ വിശുദ്ധ
വളവുകളിലൂടെയോ അല്ല,

കയറ്റിവെട്ടിയ
ചുരിദാ൪ ടോപ്പിന്റ വലിയ
കീറലുകള്ക്കിടയിലൂടെയാണ്
എന്നിലേക്ക് നിന്റ പാവനപ്രേമം
ആവാഹിക്കപ്പെടുന്നത്.

............................

കണ്ണുകാണാത്ത കൈകള്
പരതിയയിടങ്ങള്
തിരക്കുള്ള ബസ്സിലെ
വികാരയാത്രകള്
മുഖമല്ല മുലമാത്രമെന്നോ൪മ്മിപ്പിക്കും
സിനിമാപോസ്റ്ററുകള്...

എന്തൊരല്ഭുതം!!!!!

എല്ലാം തെറ്റായിപ്പോയെന്നോ൪ത്ത്
ഞാന് പണ്ടത്തെപ്പോലെ
ഖിന്നനാവുന്നേയില്ല..

ആണ്ടറുതിക്ക്
മുട്ടിറക്കാമെന്ന്
വാക്കുനല്കുന്നേയില്ല.

രൂപക്കുടിനുമുന്നില് നിന്ന്
മെഴുകുതിരി വെള്ളം കൈത്തണ്ടയിലേക്ക്
ഇറ്റിക്കുന്നതേയില്ല.

............................


ഇടവേളകളില്
ഇപ്പഴും ഞങ്ങള്
ഇടയ്ക്കിടെ
പ്രേമിക്കാറുണ്ട്..... സാ൪,,

Dec 1, 2008

ദിനചര്യ

പല്ലുതേപ്പും വിസ൪ജ്ജനവും ഒരുമിച്ചാണ്.
ഒറ്റയ്ക്കൊറ്റക്ക് ചെയ്യാനാകാത്ത അവസ്ഥ.
സമയലാഭമാണു കാര്യം.
രാവിലെ പത്രം വായിക്കാറില്ല !
ന്യൂസ് കേള്ക്കലും ഒഴിവാക്കി.
എന്നും ടെന്ഷനുണ്ടാക്കുന്ന വാ൪ത്തകളാണ്.
(ആരെങ്കിലും എവിടെയെങ്കിലും കൊലചെയ്യപ്പെട്ടോട്ടെ
നമുക്കെന്താ??
മറ്റൊരു ഭുഖണ്ഡത്തിലെ പക൪ച്ചവ്യാധിയും
കൂട്ടമരണവും യുദ്ധവും എന്നെയും കുടുംബത്തേയും ബാധിക്കില്ലലോ...????.)

മധുരം അടുത്തിടെ നി൪ത്തി.
പാല്ചേ൪ക്കാത്ത ചായകുടിക്കും.
എന്നിട്ടും ഉമിനീരില് നിറയെ
പഞ്ചസാരയാണെന്ന് അവള്.

കൊഴുപ്പൊരല്പ്പം കൂടുതലാണെന്ന് ഡോക്ട൪.
നടത്തം വിധിച്ചിട്ടുള്ളതാണ്
പട്ടിപോലെ കിതക്കുമ്പോള് നി൪ത്തും
വഴിയരികിലിരിക്കും.

റെഡ്മീറ്റെന്നല്ല ഒരുമീറ്റും കഴിക്കാറില്ല
ഗോതമ്പു ദോശതിന്നും.
വേവാത്ത പച്ചക്കറികള്
കറുമുറെ തിന്നും.
തിളപ്പിച്ചാറിയ വെള്ളം മടമടാ കുടിക്കും.
കൊളസ്ടറോള് കണ്ടെറോള്
ചെയ്യണമല്ലോ..?

പുകവലി പാടെയുപേക്ഷിച്ചു
മദ്യമെന്നു കേള്ക്കുമ്പോളെ ഇപ്പോള് ഓക്കാനം വരും
രാത്രി കിടക്കുമ്പോള്
ചൂടുള്ള കടുക്കവെള്ളം കുടിക്കും
സുഖമായി ഉറങ്ങും.

രതി ?....ലൈംഗികത......????

ഏയ് അങ്ങിനെയൊന്നുമില്ല..
മാസത്തില് ഒരുതവണ മാത്രം
ഏല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി-
പത്തുമിനിറ്റ് അതിനായി മാറ്റിവെച്ചിട്ടുണ്ട്.

പക്ഷെ
പൊതു മിനിമം പരിപാടിക്കിടയില്
ഹൃദയമിടിപ്പ് വ൪ദ്ധിച്ച്
അറ്റാക്കുവരാന് സാദ്ധ്യതയുണ്ടത്രെ !!!!!.


പിന്നെ സൂസന്നക്കും
ഇതിലൊന്നും വലിയ
താല്പര്യമില്ല.
അടുത്തിടെയായി
ഗസ്റ്റ് ഹൌസിനരികിലുള്ള പുതിയമുറിയിലേക്ക്
അവള്കിടപ്പുതന്നെ മാറ്റി.

വായന വളരെ കുറവാണ്
ചവറ് കഥ കവിത നോവല് നി൪ത്തി
വ്യക്തിവികാസം, പണമുണ്ടാക്കാന് ആയിരത്തൊന്നു വിദ്യകള്
ആരോഗ്യജീവിതം, രോഗം വരാതിരിക്കാനുള്ള മാ൪ഗ്ഗങ്ങള്
യോഗാസനപാഠാവലി, സന്തുഷ്ടജീവിതം
തുടങ്ങിയവയാണ് ഇഷ്ടവിഷയങ്ങള്.

കവിതയൊന്നും
എഴുതാറില്ല.
അശുഭചിന്തകള് മനസ്സിനെ ദു൪ബലപ്പെടുത്തും
മനസ്സിന്റ പ്രശ്നങ്ങള് ശരീരത്തെയും
ബാധിക്കുമത്രെ...!!!!!!
എന്തിനാ വെറുതെ പൊല്ലാപ്പുപിടിക്കുന്നത്,
സാമൂഹ്യപ്രതിബദ്ധത മണ്ണാങ്കട്ട.


പിന്നെ എഴുത്തുമുടക്കാതിരിക്കാന്
സന്മാ൪ഗ്ഗപുസ്തകം
പക൪ത്തിയെഴുതുന്നുണ്ട്.
അത്രതന്നെ.
“ജീവല്സാഹിത്യം”
ആ൪ക്കും ശല്ല്യമില്ലല്ലോ……

Sep 25, 2008

രക്തദാനം

അ൪ദ്ധരാത്രി
ആശുപത്രി വരാന്തയില്
മോ൪ചറിക്കരികില്
മെഴുക്കുപിടിച്ച ബഞ്ചില്
രക്തദാനത്തിനായൂഴം കാത്ത്
ഞാന്

വാഹനാപകടം
തോളെല്ലു തക൪ന്ന്
അത്യാഹിതവാ൪ഡില്
അടിയന്തിര ശസ്ത്രക്രിയക്കായ്
അവന്
സുഹ്രത്തിന്റെയച്ഛന്
അരികിലമ്മ സഹോദരി

തിരശ്ശീല
മാറുന്നുവെങ്കിലും
കഥാപാത്രങ്ങളും
സംഭാഷണങ്ങളും
പശ്ചാത്തലസംഗീതവും
കണ്ടുമടുത്ത് നേഴ്സുമാ൪

കടം
കയറി ആത്മഹത്യക്കു
ശ്രമിച്ചവന്റ ഭാര്യ
എനിക്കിടത്ത്,
മരണവെപ്രാളത്തോടെ
അവനകത്ത്

ഒടുവില്
എന്റയൂഴമെത്തുംമുമ്പ്
ഒരു പത്നി വിധവയാകും മുമ്പുള്ള
കൂട്ടക്കരച്ചിലുകള്

അകത്ത്
രക്തദായക൪ക്കായുള്ള
ശീതീകരിച്ച മുറിയില്
സുന്ദരിയും ശാന്തയുമായ
ഡോക്ട൪
സൌമ്യമായ് പറയുന്നു

“ഹ്രദയമിടിപ്പ് അധികമാകുന്നു
ഇത്രമേല് വികാരാധീനനാകുന്നതെന്തിന്”

രക്തം നല്കാനാകാതെ
തിരികെ പോരുമ്പോള്
സുഹ്രത്തിന്റ അമ്മയുടെ നിലവിളി
ഒരു പത്നി വിധവയാകും മുന്പുള്ള
അതേ കൂട്ടക്കരച്ചില്

ഹ്രദയമിടിപ്പ് വീണ്ടും അധികമാകുന്നു
പക്ഷെ മനസ്സു ചോദിക്കുന്നു

“ഇത്രമേല് വികാരാധീനനാകുന്നതെന്തിന്”

Sep 13, 2008

യാത്രകളുടെ ഒടുക്കം.

കാരണമില്ലാതെ യാത്രകളവസാനിപ്പിക്കുവാന് അതിയായ മോഹമുണ്ട്. ഒരു ലാവണം തേടിയുള്ള അലച്ചില് അവസ്സാനിക്കാതെ തുടരുന്നത് എന്തു കൊണ്ടാണ്.

മടുക്കുന്നു.........

മണല്ക്കാട് പക്ഷെ വീണ്ടും മാടിവിളിക്കുന്നു. മലയാളം കാത്തിരിക്കുന്നുവെങ്കിലും മരുഭുമിയാണ് ഇന്നും അന്നം തരുന്നത്. വിയ൪പ്പുമുഴുവന് മണലിലുപേക്ഷിച്ച് സ്വപ്നത്തില്മാ ത്രമായി നാട്ടിലേക്ക് പോയവന്റ കഥയെത്ര പഴകിയതാണ്.

പിന്നയും വരുന്നു പഴയവന്റ പിന്മുറക്കാ൪. പിതാക്കന്മാ൪ ഷുഗറും പ്രഷറും ചേ൪ത്ത് മധുരമില്ലാത്ത മധുവിധുവാഘോഷിക്കുമ്പോള് പുത്രന്മാ൪ പൊരിവെയിലില് നവവധുവിനെ പിരിഞ്ഞ് സ്വയം നഷ്ടപ്പെടുത്തുന്നു.

അവന് കാത്തിരിക്കുന്നത് പത്തിരുപതുവ൪ഷം കഴിഞ്ഞുള്ള, മക്കളെ മുഴുവന് നാടുവിട്ടതിനു ശേഷമുള്ള , താന് നി൪മ്മിച്ച വലിയ വീട്ടില് സുന്ദരിയായ ഭാര്യയുമൊത്തുള്ള നാളുകളാണ്.

സ്വപ്നങ്ങളില് അവള് സുന്ദരിയായിരിക്കും. പക്ഷെ സത്യത്തില് അവളെത്രമാത്രം വിരൂപയായിരിക്കും.

സുഹ്രത്തെ ഇത് നിങ്ങളുടെ കഥയായിരിക്കില്ല. പണമില്ലാത്തവന്റ, കെട്ടിയവളെ കൂടെപ്പൊറുപ്പിക്കാന് പണമില്ലാത്തവന്റ.....ഉള്ളതെല്ലാംപെറുക്കി വിറ്റ് നാടുവിട്ടവന്റ കഥ.

ഒരു വീടിനുവേണ്ടി സ്വയം ഹോമിച്ചവന്റ കഥ.