Mar 1, 2009

കൊലമുറി

കള്ളുതേടി
കത്തികെട്ടിയും
ചിരട്ടക്കുഴിയില്
ചെത്തുചേറും കൊണ്ട്
മട്ട കയറിപ്പോയ
എന്റ മുത്തപ്പന്മാരെന്തേ
വിക്രമോ൪വ്വശ്ശിയം പോലുള്ള
മഹത് കൃതികള്
ത൪ജ്ജിമ ചെയ്തില്ല

ഭഗവതിക്കോളില്
പെരുമഴയത്ത്
ഞാറുനടുമ്പൊള്
പേറ്റുനോവെടുത്ത്
ഞാറ്റുകെട്ടിലേക്ക്
പിറന്നു വീണവന്
പിന്നെ നടവരമ്പനായി

ചെളിവെള്ളത്തില്
ചോരവാ൪ന്ന് വാ൪ന്ന്
അമ്മ മരിച്ചതും
കണ്ടം ചുവന്നതും
ചോരപ്പാടത്ത്
ഞാറുനട്ടതും
ആരുമെഴുതിക്കണ്ടില്ലയിതുവരെ
സ്മാ൪ത്ത വിചാരംപോലെ
അയവിറക്കപ്പെട്ടില്ല

പൂക്കുല ചെത്തുന്ന
കൊലക്കത്തി കൊണ്ട്
തലയരിയാമെന്നും
കള്ളിനു പകരം
ചോരവരുമെന്നും
ചോര ചുവപ്പാണെന്നും
ചുവപ്പ് ചരിത്രമാകുമെന്നും
പിന്നെ പഠിപ്പിച്ചത്
ചടയനായിരുന്നു.

അങ്ങിനെയാണ്
അന്തിക്കാടെന്ന കാട്
നാടായിമാറിയത്.

6 comments:

വല്യമ്മായി said...

അങ്ങനെയാണല്ലെ ചരിത്രം :)

പകല്‍കിനാവന്‍ | daYdreaMer said...

വിപ്ലവം ജയിക്കട്ടെ...

ഇഗ്ഗോയ് /iggooy said...

ishta
ippo ningal;e kandal njan oru umma thannene
enikk
othiri ishtaayi

Pakshe chuvapp ippol vilari pidippikkunna kaalam kuti aanu

അനിലൻ said...

ലാല്‍ സലാം!

Baby K Mathew said...

nannayi....idakku oru ormapeduthal anivaryam.....
palarum ithellam marannu poyo ennu samsayamundu...

paarppidam said...

nannaayirikkunnu