Aug 25, 2011

ഒറ്റപ്പെട്ടവ൯റ കടലും മഴയും ആകാശവും


പ്രവാസം

പ്രവാസം ഉപ്പുപറ്റിയ ഒരു വാക്ക്
കാറ്റുതുഴയുന്ന പത്തേമാരിയില്
കടല് ചൊരുക്കിന്റെ വയറുകാളലാണത്.


ജയിലിലെ മഴ

ജയിലിനകത്തെ മഴ ഭീകരമാണ്
അഴികളിലൂടെ നനവ് –
ചോരപോലെ അരിച്ചിറങ്ങും

ഇരുട്ടിലെ വിടവുകളുലൂടെ
നനുത്തവിരലുകള് വന്ന്
ഓ൪മ്മപ്പെടുത്തും

നഷ്ടപ്പെട്ട നിമിഷങ്ങളെക്കുറിച്ച്
മനസ്സ് അയവിറക്കുന്നത്
വെറുതെയുള്ള മഴനോട്ടങ്ങളിലാണ്

നിലത്ത് കെട്ടിക്കിടക്കുന്ന
മഴവെള്ളം പോലും-
മരിച്ചവനെക്കുറിച്ച് പറയും

ഒറ്റപ്പെട്ടവനെ മഴയ്ക്ക്-
തിരിച്ചറിയാമായിരിക്കും
മരണത്തോട് അടുത്തവനേയും.

നീലനിലാവ്

അത്രമേല് സ്നേഹിക്കയാല്
നിലാവിനെ, നിന്നെയും
തത്ര നീലാംബരം, നിര്മ്മലം
നിശ്ചലം ശ്യാമ വര്ണ്ണം

Aug 17, 2011

ഇടവഴികള്


വഴികള്ക്ക് പേരുകളുണ്ടായിരുന്നില്ല..
ചാക്യത്തെ അമ്മായിയുടെ വീടിന്റ അതിലെ...രാമകൃഷ്ണേട്ടന്റ പാലം കടന്ന്...
വാത്യേന്മാരുടെ അമ്പലം കടന്ന്..

പൊതുവഴികള് ഞങ്ങള് കുട്ടികളെന്നല്ല ആരും ഉപയോഗിക്കാറില്ലായിരുന്നു,,,

പാലവും തോടുംകടന്ന്...അമ്പലക്കുളത്തിനരികിലൂടെ ഒറ്റമരപ്പാലം കടന്ന് കൂട്ടം കൂടി ഞങ്ങള് സ്കൂളില് പോയി...

ആമ്പല്പൂവുകള് പറിച്ച് ടീച്ച൪ വരുന്നതിനുമുന്പ് മാലയുണ്ടാക്കി ബോ൪ഡില് തൂക്കി..


തോട്ടില്നിന്നും ഈ൪ക്കില് കുരുക്കുണ്ടാക്കി തവളകളെ പിടിച്ചു...

അന്നത്തെ അഛനമ്മമാ൪ക്ക് ഇന്നത്തെപോലെ മക്കളെപ്പറ്റിവലിയ ആധിയൊന്നുമുണ്ടായിരുന്നുല്ല.

ചരല് വിരിച്ച നടവഴികളില് മഴപെയ്ത് വെളളം കെട്ടിനില്ക്കും...

നിറയെ കുഞ്ഞിത്തവളകള് നിറഞ്ഞ വെള്ളത്തിലൂടെ ഞങ്ങള് സൂക്ഷിച്ചുനടക്കം...

തവളയെ ചവിട്ടിയാല് ചെവിയൊലിക്കുമെന്നു ആരോപറഞ്ഞുകേട്ടതിനാല് ഞങ്ങള് സൂക്ഷിച്ചു നടക്കും...

സത്യത്തില് കൂട്ടുകാരിലാരുടെയെങ്കിലും ചെവിയൊലിക്കുന്നതുകണ്ടാല് ഞാന് വിശ്വസിച്ചിരുന്നത് അവ൪ തവളയെ ചവിട്ടിയതുകൊണ്ടായിരുന്നുവെന്നായിരുന്നു...


സ്കൂളിലെത്തുമ്പോള് ഷ൪ട്ടിന്റ പുറകല് നിറയെ ചരല് വെള്ളംതെറിച്ച ചുവന്ന കുത്തുകളായിരുന്നു

ചില൪ കണ്ണിമാങ്ങകളുമായി വന്നു. മറ്റു ചില൪ മാക്കിലകളുമായും..

ഞങ്ങള് വിനിമയത്തിന്റ ബാലപാഠങ്ങള് പഠിച്ചത് അങ്ങിനെയാണ്..

മൂന്നു കശുവണ്ടിക്ക് ഒരു ഗോട്ടിക്കുരു...


നാലുമണിക്കു സ്കൂള് വിടുമ്പോള്...പുസ്തകവും സഞ്ചിയും ചോറുപാത്രവുമായി ഞങ്ങള് പുറത്തേക്കോടും...

മനപ്പറമ്പിലെ നാളികേരമാവില് നിന്നും മാങ്ങയെറിഞ്ഞിടും....ബാലന്മാഷുടെ പീടകയ്ക്കരികിലുളള ഉപ്പുപെട്ടിതുറന്ന് ഉപ്പും കൂട്ടിത്തിന്നും..

ഒന്നിനും ഒരു അന്തമുണ്ടായിരുന്നില്ല....ഒരു കുന്തവും...

മഴപെയ്യുന്ന വൈകുന്നേരങ്ങള്...

മഴപെയ്യുന്ന വൈകുന്നേരങ്ങള്...
വീണ്ടും ഓ൪മ്മവരും....മഴപെയ്യുന്ന വൈകുന്നേരങ്ങള്....വയലിനരികിലുള്ള ഞങ്ങളുടെ കൊച്ചുവീട്.മഴവെള്ളം വീണ് കുതി൪ന്ന ഇടവഴികള്..നിറഞ്ഞുകവിഞ്ഞ തോടും കുളവും. വാക്കുകള്ക്കും വിവരണങ്ങള്ക്കുമപ്പുറം എന്റ പേനത്തുമ്പില് മഴ ഇടമുറിയാതെ പെയ്തെങ്ങങ്കില്....

ഇരുട്ടില് പുറത്തുപെയ്യുന്ന ക൪ക്കിടകമഴയില് ഈയലുകള് ഭുമിക്കടിയില് നിന്നും പുറത്തുവരും...ഒറ്റച്ചിമ്മിണി വെളിച്ചത്തിനു ചുറ്റും അവ പറന്നുകളിക്കും. നൂറ്റാണ്ടിനുപഴക്കമുള്ള ഓട്ടു ഭരണിപോലെ മുഖമുള്ള എന്റ മുത്തിയമ്മയുടെ മടിയില് തലവെച്ച് ഞാന് ഉറങ്ങാതെ കിടക്കും...

മുത്തിയമ്മക്ക് ബുദ്ധന്റ കാതുകളായിരുന്നു...തോടയിട്ട് വലുതായ കാതുകള്...മുഖം നിറയെ കാലം ഏല്പ്പിച്ച ചുളിവുകള് വടുക്കള്...വായില് രണ്ടേ രണ്ടു പല്ലുകള്...

ഓലമേഞ്ഞ വീടിന്റ ചായ്പ്പിലൂടെ അരിച്ചിറങ്ങുന്ന മഴവെള്ളനൂലുകളെ നോക്കി..മുത്തിയമ്മയുടെ നെഞ്ചില് തലവെച്ച്, ഞാന് എന്ന മൂന്നുവയസ്സുകാരന്...തൊണ്ണുറുകളിലെ വെള്ളപ്പൊക്കത്തെപ്പറ്റിയും കൊടുങ്കാറ്റിനെപ്പറ്റിയും കേട്ടുകിടക്കും...കഥകളില് മൂക്കന് ചാത്തനും മാടനും...ഒറ്റമുലച്ചിയും കടന്നുവരും..ആ രാത്രികള്ക്ക് തൈല്ത്തിന്റയും മുറുക്കാന് പുകയിലയുടെയും ഗന്ധമായിരുന്നു...

ഇടിമിന്നലുള്ള രാത്രികളില് കംഗാരുകുഞ്ഞിനെപ്പോലെ ഒരു പുതപ്പിനുള്ളില് മുത്തിയമ്മ എന്നെ ഒളിപ്പിക്കും...മുത്തിയമ്മയുടെ ഭ൪ത്താവും മക്കളും മുന്പേ മരിച്ചുപോയതായിരുന്നു...മഠത്തിപ്പറമ്പില് ഉണ്ണുനീലി പത്തുപെറ്റതായിരുന്നു...പത്തും മരിച്ചു...വസൂരിയായിരുന്നു...വീടിനുള്ളില് മരണം കയറിയിറങ്ങിപ്പൊയ ആ നാളുകളെക്കുറിച്ചുപറയുമ്പൊള് മുത്തിയമ്മയുടെ കണ്ണിലൂടെ മഴപെയ്യുന്നത് ഞാന് കണ്ടിട്ടുണ്ട്....

മഴപിന്നെയും പിന്നെയും പെയ്തുകൊണ്ടിരുന്നു.......

വീടിനുപുറകിലെ മുത്തന്മാവ് ഞാരുപിരിയനായിരുന്നു.നിറയെ ഞാരുകളുള്ള മാമ്പഴം...രാവിലെ ഉണ൪ന്നയുടെനെ ഞാന് മാവിന്ചോട്ടിലേക്കുപോകുമായിരുന്നു...കാറ്റത്തുവീണ മാമ്പഴങ്ങള്...ചിലത് പൊട്ടിപ്പൊളിഞ്ഞു കിടക്കും മറ്റു ചില്ത് കാക്കകള് കൊത്തിവലിക്കുന്നുണ്ടാവും...

മാക്കില എന്ന പെണ്കുട്ടിയും വഴിതെറ്റിവന്ന ഒരു ഒട്ടകവും.


പളളിക്കൂടം

സ൪ക്കാരുവക പളളിക്കൂടങ്ങള്ക്ക് വലിയ പകിട്ടൊന്നും ഉണ്ടാവില്ല..

ബഞ്ചുകളും കസേരകളും കാലൊടിഞ്ഞു കിടക്കും...രണ്ടാം ക്ളാസില് ഉച്ചക്കഞ്ഞിവെക്കുന്ന ചായ്പ്പിനരികിലായിരുന്നു ഞങ്ങളുടെ ക്ളാസ്...
കാലിനു മുടന്തുള്ള മൂക്കു പൊടി വലിക്കുന്ന ചാക്കോ മാഷായിരുന്നു എന്റ ക്ളാസുമാഷ്..പിന്നീട് കാഞ്ഞാണിയിലുള്ള കടയില് വെച്ച് ചാക്കോ മാഷിന് ഞാന് മൂക്കുപൊടി പൊതിഞ്ഞു കൊടുത്തിട്ടുണ്ട്...

പളളിക്കൂടത്തിനു പിറകില് സോപ്പുകായ മരത്തിന്റ തണലുണ്ടായിരുന്നു...

കൂട്ടുകാരൊക്കെ പാവപ്പെട്ട വീടുകളില് നിന്നുള്ളവരായിരുന്നു..കൂട്ടത്തില് മാക്കില എന്ന പെണ്കുട്ടി വ്യത്യസ്തയായിരുന്നു.. വിലകൂടിയ കുഞ്ഞുടുപ്പുകളിട്ട് അവള് വന്നു...

പനിപിടിച്ചുകിടന്ന രാത്രികളില് അവളുടെ പുസ്തകം കടം വാങ്ങി ഞാന് പഠിച്ചു...പക൪ത്തിയെഴുതി...അവളുടെ കണ്ണുകളും അക്ഷരങ്ങളും ഒരുപോലെയായിരുന്നു...

പളളിക്കൂടത്തിനു നടുമുറ്റത്ത് വലിയ നാരകത്തിന്റ മരമുണ്ടായിരുന്നു...

പഠിക്കാനുളള പാഠങ്ങളൊന്നും രസകരമായിരുന്നുല്ല...

കൂട്ടത്തില് വഴിതെറ്റി വന്ന ഒരു ഒട്ടകത്തിന്റ കഥ എന്നെ കരയിച്ചിരുന്നു...

ക്ളാസില് പാഠം വായിക്കാന് പറയുമ്പൊള് വായനയ്ക്കൊടുവില് ചതിയിലകപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് പൊട്ടിക്കരഞ്ഞു...

കാര്യമറിയാതെ മലയാളം ടീച്ച൪ അടുത്തു വന്നു ചോദിച്ചു...ഒട്ടകത്തെക്കുറിച്ചോ൪ത്താണെന്നു പറഞ്ഞപ്പോള്....

പൊട്ടിച്ചിരിയായിരുന്നു ടീച്ചറുടെ മറുപടി.....

നാളുകള്ക്കു ശേഷം അറേബ്യയിലെ മരുഭൂമിയില് വച്ച് ഞാന് ഒട്ടകത്തെ നേരില് കണ്ടു......

വിശാലമായ മരുഭൂമിക്കു നടുവിലായിരുന്നു ഞങ്ങളുടെ പ്ളാന്റ് ഒറ്റക്കു നടക്കാനിറങ്ങിയ എന്റ മുന്നില് ഒരു ഒട്ടകം വന്നു നിന്നു....

ഞാന് വഴിമാറി അകന്നുനിന്നു......പിന്നെ വരിവരിയായി ഒന്നിനു പിറകെ ഒന്നായി ഒട്ടകങ്ങളുടെ ഒരു ജാഥ എന്റ മുന്നിലൂടെ കടന്നു പോയി....

ചതിയില് മരണപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് അതു നോക്കിനിന്നു....

വരാലുകള് പ്രസവിക്കുന്ന സമയം...

ചാത്തന് കുളം,,,
ഭൂമിക്കടിയില് നരകമാണെന്നും അവിടെ എപ്പൊഴും തീമഴയാണെന്നും പറഞ്ഞത് മുത്തിയമ്മയായിരുന്നു...മുഖത്തെ ചുളിവുകള് ചിമ്മിനി വെളിച്ചത്തില് തെളിയും.. കണ്ണുകളുടെ ആഴങ്ങളില് നിന്നും ഭീതിയുടെ കനലാട്ടം കാണിച്ച് അമ്മ നരകത്തെപ്പറ്റി പറയും..

നരകത്തിന്റ ഉപമയായിരുന്നു ചാത്തന് കുളം..കല്ലുവെട്ടിയെടുത്ത കുത്തനെയുള്ള ആഴമായിരുന്നു ചാത്തന്കുളം..നിറയെ കുളവാഴകളാണ്...മുകളിലൂടെ കുളക്കോഴികള് പമ്മി നടക്കും...

മഴപെയ്യുന്ന നാളുകളില് വരാലുകള് പ്രസവിക്കും...പാറ്റുമെന്നാണ് ഞങ്ങള് പറയുക..വരാലുകുട്ടികള്ക്ക് ചുകപ്പു നിറമാണ്..ഒരുമിച്ചു പറക്കുന്ന കിളികളെപ്പോലെ അവ വെള്ളത്തിനു മുകളിലൂടെ നീന്തും....അടിയില് എല്ലാം നിരീക്ഷിച്ച് ആണ്മീനും പെണ്മീനും....

പടിഞ്ഞാറെ വീട്ടിലെ ഗണപതി ദ്രാവീഡനാകുന്നു...കുറുകിയ ശരീരം...ബീഢിവലിച്ചു കറുത്ത ചുണ്ടുകള്,,,,കറുത്ത ഗണപതിയെ കണോതിയെന്നു നാട്ടുകാ൪ വിളിച്ചു..

വരാലിനെ പിടിക്കുന്ന വിദ്യ എന്നെ പഠിപ്പിച്ചത് കണോതിയായിരുന്നു...തട്ടിന്പുറത്തെ പഴയപെട്ടിക്കിയില് നിന്നോ..തോട്ടിന് വക്കത്തെ കറുത്തമണ്ണില് നിന്നോ ചീവീടുകളെ പിടിക്കലാണാ ആദ്യത്തെപ്പണി...

ചൂണ്ടക്കൊളുത്തിനു അറ്റത്ത് ജീവനുള്ള ചീവീടിനെ കുത്തിയിടും..പാറിനടക്കുന്ന വരാല് കുഞ്ഞുങ്ങള്ക്കു മുകളില് ചൂണ്ടയെറിയും..കുഞ്ഞിനെ ആക്രമിക്കാന് വന്ന ശത്രുവാണെന്നു കരുതി പെണ്മത്സ്യം ചുണ്ടയില് കൊരുക്കും...ചൂണ്ടയാണെന്നു ചിന്തിക്കാനുള്ള സമയം പോലും പാവം പെണ്മീനിനുകിട്ടില്ല് കാരണം അതിലും വലുതായിരിക്കും അതിന്റ കുഞ്ഞിനോടുള്ള സ്നേഹം...

ചൂണ്ടകളുടെ അറ്റത്ത് ചിലപ്പെള് പ്രലോഭനങ്ങളാവും മറ്റു ചിലപ്പോള് ഭീഷണികളും...ഒടുവില് ചൂണ്ടയുടെ അറ്റത്തുകിടന്നു പിടക്കുകയല്ലാതെ പാവം വരാലിനു വേറ വഴിയില്ല...

മഴപെയ്യുന്ന രാത്രികളില് ഞങ്ങള് ചെവിമൂടുന്ന തൊപ്പികളുമായി പുറത്തുകടക്കും...ചാത്തന്കുളവും അമ്മാവന് തോടുംകടന്ന് ചന്തപ്പാടം പരന്നുകിടക്കും..മഴതക൪ത്തു പെയ്യുകയായിരക്കും....

മഴയുടെ താളനിബദ്ധമായ ആരോഹണഅവരോഹണങ്ങള്ക്കിടയില് രാത്രിയുടെ ചീവീടുകളുടെ ശബ്ദം നിറയും...ചില രാത്രികള് നിലാവുമുണ്ടായിരുന്നു....വാക്കിലെ വ൪ണ്ണനകള്ക്കപ്പുറം...നിലാവിലെ മഴ ഒരു അനുഭവം മാത്രമാണ്...പ്രണയം പോലെ വാക്കുകള്ക്കതീതം...ഇരുട്ടില് വലിയ വാക്കത്തികളുമായി..ശക്തിയേറിയ ടോ൪ച്ചുകളുമായി ഞങ്ങള് തവളകളേയും മീനുകളേയും വേട്ടയാടി....ചാറല് മഴയത്ത് വലിയമീനുകള് കരയിലേക്കുകയറിവരും.....നിലാവുള്ള രാത്രികള് മീനുകള്ക്ക് ചിറകുമുളക്കുമെന്ന് പറഞ്ഞു തന്നത് മുത്തിയമ്മയായിരുന്നു...ചന്തപ്പാടത്തിന്റ അറ്റത്തിനപ്പുറം എന്റ സ്വപ്നങ്ങളില് ചിറകുള്ള മത്സ്യങ്ങല് പറന്നു നടന്നു....അവ പക്ഷികളെപ്പോലെ പീലി വാകയുടെ ചില്ലകളില് കൂടുകള് കൂട്ടി....മുട്ടകളിട്ടു....

ചില സമയങ്ങളിലെ ഓ൪മ്മകള്.

ചില നേരത്തെ ഓ൪മ്മകള്ക്ക് ഒരു എത്തും പിടിയുമുണ്ടാവില്ല.
വലിച്ചുനീട്ടാവുന്ന ചുയിംഗം പോലെ എത്ര നീളം വേണമെങ്കിലും....

പക്ഷെ അവയൊക്കെ കവിതയാക്കാമെന്നുകരുതുന്നത് വിഢിത്തമാകും.
ഇന്നലെ ഓഫീസില് പോകാന് തയ്യാറെടുക്കുന്നതിനിടയിലാണ് അഛനും അനുചനും ആരാധന തീയറ്ററിലിരുന്ന് ഇത്തിരിപൂവേ ചുവന്നപൂവേ കണ്ടു കരഞ്ഞത് ഓ൪മ്മ വന്നത്.

നമ്മുടെയൊക്കെ ജീനുകളില് സിനിമകണ്ടു കരയാ൯ പ്രേരിപ്പിക്കുന്ന ഘടകങ്ങള് ഉണ്ടായിരിക്കും.

തട്ടിന് പുറത്തെ പഴയ സ്യുട്ട്കെയ്സ് കാണുമ്പോഴ് എനിക്ക് ഇപ്പഴും ഓ൪മ്മ വരുന്നത് മമ്മുട്ടിയെയാണ്.

വ൪ഷങ്ങള്ക്കു മു൯പ് തോക്കു കെയ്യിലേന്തിയ് കൊമ്പ൯ മീശക്കാനായ ഒരു അമ്മാവ൯ അനന്തിരവനോടു ചോദിച്ചു.

ആ കാണുന്ന മാവിലെ ഏതു ചില്ലയിലെ ഏതു മാങ്ങയാണു നിനക്കു വേണ്ടത്

നാളുകള്ക്കു ശേഷം ഷോലെ ഞാന് കണ്ടത് ഇന്നലെയാണ്.