Nov 30, 2020

പഞ്ചസാരയുടെയും കാപ്പിപൊടിയുടെയും ഉപമ



നീ പഞ്ചാരസാരയും
ഞാൻ  കാപ്പിപൊടിയുമാണെന്നു 
പറഞ്ഞ ഒരു കൂട്ടുകാരിയുണ്ടായിരുന്നു 
എനിക്ക് 

മനസ്സിന്റെ വെളുപ്പിനെപ്പറ്റി 
പറഞ്ഞുതുടങ്ങുമ്പോഴേക്കും
ഒരൊറ്റ ഉപമയുടെ ആധികാരികതയിൽ 
പ്രണയ നിരാസം നിറച്ചു.

തണുത്ത മഞ്ഞുകാലങ്ങളിൽ 
തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളിൽ 
ഇരുട്ടിൽ ഉണർച്ചയിൽ ഉറക്കത്തിൽ 
കാപ്പിച്ചെടികൾ പൂത്തുമണത്തു

പലനിറങ്ങളിൽ, പക്ഷെ
അലിയാതെ, തെളിയാതെ
സ്ഫടിക വടിവിൽ അടിത്തട്ടിൽ
അവശേഷിച്ചു പിന്നെയും
ഞാൻ 

Oct 10, 2020

Lock down Diaries

Lock down diaries 

“Hay Cinderella…come here and sharpens my pencils”

My seven year old daughter called me in between her online classes; while I was busy in mopping the floor!.

I become little confused about the way she addressed me.

“why did you called me Cinderella!!!!, you may call me ‘Dady’ if you are following a British global curriculum , or you can call me ‘Acha’ ,,,if you like to follow the Kerala model…or ‘Appa’ if you are a supporter of ancient Dravidian culture ,,,but why Cinderella ?”

“Now you are the Cinderella of this house” she replied. 

“Then who are you?’’...I asked her.

“Don’t you know that…I am one of your step sister”…She laughed.

I changed the watery floor scrubber in the other hand and started to sharpen the pencil.

Lockdown had changed me to a ‘poor Cinderella'. I am waiting for the fairy Godmother to touch  with her magical wand and change me again to a well suited officer.

Sep 19, 2020

വർക്ക് ഫ്രം ഹോം



അഞ്ചു പതിനഞ്ചിന്‌ 
അലാറം അടിക്കുമ്പോഴേക്ക് 
ചാടിപിടഞ്ഞു ടോയ്‌ലെറ്റിൽ കയറണം 
അല്ലെങ്കിൽ എഴ് പതിനഞ്ചിന്റെ 
മെട്രോ മിസ്സാകും .

ഒൻപതു പത്തിനകത് 
ഫിംഗർ  പഞ്ച്   ചെയ്തിതില്ലെങ്കിൽ 
അന്നത്തെ സാലറിയുടെ 
നാല്പത്തഞ്ചു ശതമാനം 
ഡിഡെക്ട്  ചെയ്യും 

കമ്പ്യൂട്ടർ ഓണായിവരാൻ 
മൂന്നുമിനിറ്റെടുക്കും 
ഉച്ചഭക്ഷണത്തിന്റെ പൊതി 
ഇതിനിടെയിൽ പാൻ ട്രി യിലുള്ള 
ഫ്രിഡ്ജിൽ കയറ്റണം 

ഇരുന്നൂറു ബാർ -
നൂറ്റിഅൻപത്തിൽ
രക്തസമ്മർദമിങ്ങനെ
പെട്രോൾ വിലപോലെ
ദിനംപ്രതിമുന്നേറുകയാണ്

“ഇങ്ങനെപോയാൽ
അധികംവൈകാതെ
മൂക്കിൽ  പഞ്ഞിവെക്കേടിവരും”
ഇതുംപറഞ്ഞു മാലാഖ 
പ്രഷർ അളക്കുന്ന മെഷിന്റെ കാറ്റഴിച്ചുവിട്ടു

പറഞ്ഞുതീർന്നതും
കാലമിങ്ങനെ കീഴ്‌മേൽ
മറിയുമെന്നു ആരുകണ്ടു?

ഇപ്പോൾ ആവശ്യം പോലെ 
ഉറക്കം കിട്ടുന്നുണ്ട് 
പല്ലുതേക്കാതെയും കുളിക്കാതെയും 
ക്ലൈന്റ്‌സിനെ മീറ്റാൻ  പറ്റുന്നുണ്ട് 

അടുക്കളയിൽ വച്ചോ തട്ടിൽപുറത്തുവച്ചോ 
കുളിമുറിയിൽ വച്ചോ 
ബോര്ഡമീറ്റിംഗ് കൂടാം 

അടിയിൽ അണ്ടെർവെയറിലോ 
അല്ലാതെയോ ആനുവൽ ജനറൽ മീറ്റിങ്ങിനു 
തടസ്സമില്ലാതെ ജോയിൻ ചെയ്യാം 

ടാർഗറ്റ് അചീവ്മെൻറ് ഫയറിങ്ങിൽ 
വോളിയം കുറച്ചുവെച്ചു 
മനസമാധാനം മൈന്റിയിൽ ചെയ്യാം 

പണിയെടുക്കാതെ കാശുകിട്ടുന്നകാലം 
ഇനിയെന്നുവരും സാർ ?.... .

Jun 19, 2020

സമാനതകളുടെ മധ്യവേനലവധികൾ

നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?....
ഉത്തരം ഇല്ല എന്നാണെങ്കിൽ നിങ്ങൾ ഭൗതിക ശാസ്ത്രത്തിൽ വിശ്വസിയ്ക്കുന്നുണ്ടോ?
അതിനും ഉത്തരം ഇല്ല എന്നാകാൻ തരമില്ലല്ലോ.
ചുരുക്കത്തിൽ പറയുകയാണെങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അത് അർഹിയ്ക്കുന്ന രീതിയിൽ ഒരു പ്രതിപ്രവർത്തനം ഉണ്ടാകും  എന്നത് ഒരു പ്രപഞ്ചിക സത്യം (Universal Truth ) ആണ്.
ഇവിടെപറയുന്നത് മരണത്തിനും ജീവിതത്തിനുമിടയിൽ നടന്ന രണ്ടു സംഭവ കഥകളാണ് രണ്ടു കഥയിലും ഒരാളുടെ ധൈര്യപൂർണ്ണമായ സാഹസികത്വം മറ്റൊരാളുടെ ജീവനെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു നടത്തി .

ആദ്യ സംഭവം നടക്കുന്നത് 1960 കളിലാണ് , അന്ന് ചാത്തൻ കുളത്തിൽ ആഫ്രിക്കൻ പായലു കൾ നിറഞ്ഞിട്ടില്ല. ഇടയ്ക്കിടെ കാണുന്ന ആമ്പൽ ചെടികളൊഴിച്ചാൽ അഞ്ച് ഏക്കറയോളം വിസ്തീർണമുള്ള വലിയ കുളത്തിലെ വെള്ളം തെളിനീര് പോലെ ശുദ്ധമായിരുന്നു.അടുത്തുള്ള പാടശേഖരങ്ങളുമായി ബന്ധിപ്പിക്കുന്ന അഞ്ചിലധികം വലിയ കൈതോടുകളും കനാലുകളുമുള്ള ആ വലിയ കുളം ആ പ്രദേശത്തെ തന്നെ ഏറ്റവും വലിയ  ജലാലാശയമായിരുന്നു. വേനൽക്കാലത്ത് അടിത്തട്ടിൽ നിന്നും പാറ പൊട്ടിച്ചും മണ്ണ് എടുത്തും ഉണ്ടാക്കിയ അഗാധ ഗർത്തങ്ങളിൽ ചാത്തൻമാർ കുടിയിരിയ്ക്കുന്നുണ്ടെന്ന്  ഞാനുൾപെടെയുള്ള കുട്ടികൾ കരുതി പോന്നു.
മഠത്തിപറമ്പിൽ കേശവനു രണ്ടു പെൺ മക്കളുണ്ടയിരുന്നു .ലളിതയും പത്മിനിയും. ഇരട്ടകളാണെങ്കിലും അവർ ഒരു പോലെയല്ലായിരുന്നില്ല കാഴ്ച്ചയിൽ . രണ്ടാളും പത്താം തരം പരീക്ഷയെഴുതി റിസൾട്ട് കാത്തിരിയ്ക്കുന്ന  ഒരു വേനലവധിക്കാലം ,കുളത്തിൻ്റെ പടിഞ്ഞാറെ കടവിൽ നിന്നു കൊണ്ട് വസ്ത്രം അലക്കുകയായിരുന്നു രണ്ടു സഹോദരിമാരും ,കുളത്തിൻ്റെ മറുകരയിൽ സ്കൂള വധികാലം കുളിച്ചാഘോഷിക്കുകയായിരുന്നു അയൽപക്കത്തെ വീടുകളിലെ കുട്ടികൾ. കുളത്തിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മാവിലേയ്ക്ക് വലിഞ്ഞു കയറി   മുകളിൽ നിന്നും എടുത്തു ചാടുന്നുണ്ട് ചിലർ .ആമ്പൽ ചെടികൾക്കിടയിലൂടെ മുങ്ങാൻ കഴിയിട്ടു കളിയ്ക്കുന്നുണ്ട് മറ്റു ചിലർ .
അലക്കിയ തുണികൾ ബക്കറ്റിലാക്കി പടവ് കയറി തിരിച്ചു പോവുകയായിരുന്നു സഹോദ രിമാർ.പെട്ടന്നാണ് അങ്ങേകരയിൽ നിന്നും ഒരു കൂട്ട നിലവിളി ഉയർന്നത് കേട്ടത്. നിലയില്ലാ വെള്ളത്തിൽ മുങ്ങിത്താഴുകയാണ് എട്ടു വയസുകാരനായ ഒരു കുട്ടി .കൂട്ടത്തിലുള്ള മറ്റുള്ളവർക്കു ഒന്നും അവനെ രക്ഷപ്പെടുത്താൻ കഴിയുന്നില്ല. ആമ്പൽ ചെടികളുടെ അടിയിലേയ്ക്ക് അവൻ്റെ കുഞ്ഞു ശരീരം ശ്വാസം കിട്ടാനാകാതെ പിടഞ്ഞു താഴ്ന്നുകൊണ്ടിരിക്കുന്നു….. പേടിച്ചരണ്ട മറ്റു കുട്ടികൾ കുളി മതിയാക്കി കടവിലേക്കു കയറി ആർത്തു കരയുന്നു. ആ വലിയ കുളത്തിൽ ശ്വാസത്തിനു വേണ്ടി പിടയുന്ന അവൻ്റെ ശരീരത്തിൻ്റെ അലകൾ മാത്രം. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരുo പരസ്പരം  പകച്ചു നോക്കുന്നു.
കയ്യിലിരിയ്ക്കുന്ന അലക്കിയ വസ്ത്രങ്ങൾ നിറച്ച ബക്കറ്റും നിലത്തേയ്ക്കിട്ട് ആ കുളപടവിൻ്റെ മുകളിൽ  നിന്നും എടുത്തു ചാടാൻ ഇരട്ട സഹോദരിമാരിലൊരാളായ ലളിതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല……

 കുളത്തിൻ്റെ പടിഞ്ഞാറേ കരയിൽ നിന്നും മറുകരയിലേയ്ക്ക് ആ പതിനഞ്ചു വയസുകാരി അതിവേഗം നീന്തി ആമ്പൽ ചെടികളുടെ ഇടയിലേയ്ക്ക് ആണ്ടു പോയി കൊണ്ടിരുന്ന ആ കുഞ്ഞു ശരീരത്തെ അവർ പിടിച്ചുയർത്തി.
പിന്നെ പുകുതി ജീവനവശേഷിച്ച ആ ശരീരവും താങ്ങി അവൾ കരയിലേയ്ക്ക് തിരിച്ചു നീന്തി.കൽപടവിൽ ആ കുഞ്ഞു ശരീരം കിടത്തിയതിനു ശേഷം  അവൾ ആ മുഖത്തേയ്ക്ക് നോക്കിയത്. മുമ്പ് കണ്ടു പരിചയമില്ലാത്ത ഒരു മുഖമായിരുന്നു അത്.
ഈ കുട്ടി ഏതു വീട്ടിലെയാണ്. അവിടെ കൂടിനിന്നിരുന്ന മറ്റു കുട്ടികളോട്  അവൾ ചോദിച്ചു.. എന്റെ അമ്മാവന്റെ മകനാണ്. കൂട്ടത്തിൽ  ഉയരം കുറഞ്ഞ ഒരു കുട്ടി മറുപടി പറഞ്ഞു. സ്കൂളവധിയായതിനാൽ എന്റെ വീട്ടിൽ നിൽക്കാൻ വന്നതാണ്. ചലനമറ്റു കിടക്കുന്ന ആ കുഞ്ഞു ശരീരത്തിലേയ്ക്ക് അവൾ നോക്കി. ഭിന്ന ശേഷിക്കാരനായ ആ കുട്ടിയ്ക്ക് നീന്തൽ അറിയില്ലായിരിയ്ക്കും.. പകച്ചു നിൽക്കുന്ന മറ്റു കുട്ടികളെ തള്ളി മാറ്റി അവൾ ആ കുട്ടിയുടെ വയറ്റിൽ ശക്തമായി അമർത്തി കൊണ്ടിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു വലിയ ചുമയോടെ വായിൽ നിന്നും മൂക്കിൽ നിന്നും വെള്ളം തികട്ടി വന്നു. ഇതിനിടെ ഓടി കൂടിയ നാട്ടുകാർ കുഞ്ഞിനേയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടി…

പുത്തൻ പീടിക ചന്തയോടു ചേർന്നു തന്നെയാണ് നായരു മാഷുടെ ടൈപ്പ്റൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്.പിറ്റേന്ന് രാവിലെ ഇൻസ്റ്റിററ്യൂട്ടിൽ പോകും വഴിയ്ക്ക് സഹോദരിമാരെ വഴിയിൽ വച്ച് നാട്ടുകാർ തിരിച്ചറിഞ്ഞു. ഉണക്കമീൻ വിൽക്കുന്ന വറീതു മാപ്ല അവരോടു ചോദിച്ചു ഇതിൽ ആരാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്? കൊള്ളി ഷെഡിനടുത്തിരുന്ന് ചീട്ട് കളിച്ചു കൊണ്ടിരുന്നവരും കായ കുലയ്ക്ക് തകരു പറയാൻ വന്ന പച്ചക്കറി കച്ചവടക്കാരും ഉപ്പു സോഡ വിൽക്കുന്ന കുട്ടമണിയും ഇതു കേട്ട് തിരിഞ്ഞു നോക്കി…..പതുക്കെ പതുക്കെ സഹോദരിമാരുടെ ചുറ്റും ഒരാൾ കൂട്ടം രൂപപെട്ടു. അവരെ അറിയാത്തവർ ചോദിച്ചു. ഇതു ഏതാ ഈ കുട്ടികൾ . അറിയാവുന്നവർ പറഞ്ഞു കൊടുത്തു. 'മ്മട്ടെ മഠത്തിപറമ്പിലെ കേശവേട്ടന്റെ ഇരട്ടകളാ...നിനക്കറിയില്ല..'
'അതിനി പൊ ഇവിടെ ന്തണ്ടായേ?
‘എൻെറ ജോസേ നീ ഇവെ ട്യാന്നല്ലേ ജീവിക്കണേ .’

അടുത്ത കഥ നടക്കുന്നതും  കുറെ വര്ഷ ങ്ങള്ക്കു ശേഷം  ഒരു മദ്ധ്യവേനലവധികാലത്താണ്.
പഴയ കഥയിലെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ പണ്ടത്തെ പതിനഞ്ചു വയസ്സുകാരി  ലളിത ഇപ്പോൾ രണ്ടുപെൺകുട്ടികളുടെ അമ്മയും നാലുകുട്ടികളുടെ അമ്മുമ്മയും ആയിരിക്കുന്നു 
 ചക്കയും മാങ്ങയും പഴുത്തു തുടങ്ങുന്ന ഒരു മെയ് മാസം , അതേ ചാത്തൻ കുളത്തിനരികിലുള്ള അമ്മച്ചി പ്ലാവിലെ ചക്കക ൾ മുഴുവൻ പഴുത്തു തുടങ്ങി. അണ്ണാറകണ്ണനും കാക്ക കൂട്ടങ്ങളും അവരവരുടെ ഓഹരി വീതിച്ചെടുക്കുന്ന തിരക്കിലാണ്.

“അമ്മേ ദാ ചക്കയെല്ലാം കാക്ക കൊത്തി തിന്നുന്നു.”

 അമ്മയുടെ വീട്ടിൽ അവധികാലം ചിലവിടാൻ വന്നതായിരുന്നു ലളിതയുടെ രണ്ടു പെൺമക്കളായ ധന്യയും ശുഭയും അവരുടെ മക്കളും..
' എന്നാൽ പിന്നെ ആ ചക്കയിട്ടാലോ ലളിതേച്ച്യേ.. കിണറിനടുത്തുള്ള പപ്പായ മരത്തിനടിയിലിരുന്ന് മീൻ നന്നാക്കായിരുന്ന അയല്പക്കത്തെ  റോസി ചേടത്തി വിളിച്ച് പറഞ്ഞു.
‘എന്നാ പിന്നെ നമുക്ക് ചക്കയിടാം  മക്കളേ …’ പഴയ കഥയിലെ ലളിത വിളിച്ചു പറഞ്ഞു
കേട്ടപാതി കേൾക്കാത്ത പാതി     മകൾ  ചായിപ്പിലിരിയ്ക്കണ അലുമിനിയം തോട്ടിയുമായി ഇറങ്ങി
രണ്ടുമൂന്നു ചക്കകളിട്ടു കഴിഞ്ഞപോഴാണ് അങ്ങേയറ്റത്തെ കവരത്തിനപുറത്തു നിൽക്കുന്ന പഴുത്ത ഒരു വലിയ ചക്ക അവൾ കണ്ടത്. കയ്യിലുള്ള അലുമിനിയം തോട്ടി അത്രത്തോളമെത്തുമോയെന്ന്  സംശയമുണ്ടായിരുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ ആ തോട്ടി തെന്നിമാറി ഇലക്ട്രിക് കമ്പിയിലേയ്ക്ക് വീണു.

മരണത്തത്തിനും  ജീവിതത്തിനുമിടയിൽ ഒരുനിമിഷം , പഴയ കഥയിലെ ലളിതയുടെ മകൾ ജീവന് വേണ്ടി പിടഞ്ഞൂ…..
വർഷങ്ങള്ക്കു മുൻപുള്ള അതെ സ്ഥലം….
മകളെ രക്ഷിക്കാൻ ഓടിച്ചെന്ന ലളിതക്കും ഷോക്കേറ്റു….
ബഹളം കേട്ടുവന്ന ധന്യയുടെ തന്നെ മകനാണ് അടുത്ത് കിടന്നിരുന്ന ടൈൽസ് എടുത്ത്  അലൂമിനിയം തൊട്ടിയിൽ തട്ടിമാറ്റി സ്വന്തം അമ്മയെ രക്ഷിച്ചത്…
ജീവിതം ചിലപ്പോൾ അങ്ങിനെയാണ് …...തികച്ചും യാദൃച്ഛികമായ ചില സമാനതകൾ ഒരുക്കൂട്ടിവെക്കും

Jun 2, 2020

പരേതൻ്റെ ഫേസ്ബുക്ക്



മരണപ്പെടുന്നതിന് കുറച്ചുനാൾമുമ്പ് 
അയാൾ എനിക്ക് അയച്ചുതന്നിരുന്ന 
മെസഞ്ചർ  ഇൻബോക്സ്  
ഇപ്പോൾ തുറന്നുനോക്കാൻ   ഞാൻ ഭയക്കുന്നു 

ടിക്കറ്റും പാസ്സ്പോർട്ടും വിസയും 
വേണ്ടാത്ത  മരണക്കടലിൻ്റെ  അപ്പുറത്ത് നിന്നും 
എൻ്റെ  തിരക്കുകളെ അവഗണിച്ചു് 
 ഇപ്പോഴും  അയാൾ മെസ്സേജുകൾ അയക്കുന്നുണ്ടാവും.

വീട്ടുകാരിക്കും കുഞ്ഞിനുമായി 
പലപ്പോഴായി  വാങ്ങിക്കൂട്ടിയ സാധനങ്ങൾ 
അയാളുടെ കട്ടിലിനടിയിൽകിടന്നു 
സംസാരിച്ചു തുടങ്ങിയിരിക്കുന്നു  

ഇനിയും  അയാളെ അൺഫ്രണ്ട്‌  ചെയ്യാൻ 
ഞാൻ മുതിരുന്നില്ല ...ചിരിച്ചുനിൽക്കുന്ന 
പ്രൊഫൈൽ പിക്ച്ചറിനു പുറകിലിരുന്ന് 
കരഞ്ഞുകൊണ്ട് അയാൾക്ക്‌ ഇനിയും എന്തോ പറയാനുണ്ട്

May 28, 2020

നൂൽപ്പാലം

 


അയാൾക്കിത് നിങ്ങൾ കരുതുന്നതുപോലെ   വലിയ   കാര്യമല്ല 
നിങ്ങളുടെ നിലവിളികളും കെട്ടുകാഴ്ചകളും 
ഒരു തമാശയായി മാത്രമേ അയാൾ എടുത്തിട്ടുണ്ടാകു 
അല്ലെങ്കിൽ ഇങ്ങനെയാക്കെ ചെയ്യാമോ ?

ഇനിയിപ്പോ അയാൾ ഇതൊക്കെ അറിഞ്ഞ് കാണുമെന്ന് 
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും 
അയാൾ പ്രതികരിക്കുക എന്നതിൽ എന്താ സംശയം 
അത്രമേൽ നമ്മൾ അയാളെ 'സ്നേഹിച്ചു വഞ്ചിച്ചിട്ടുണ്ടല്ലോ '

നമ്മൾക്ക് മാത്രമാണ് നമ്മളെ വലുതായി തോന്നുന്നത് 
അയാൾക്ക്‌ എല്ലാം തുല്യമാണ് എന്നതുനമ്മൾ മറന്നുപോയി 
നമ്മൾതീർത്ത്‌ ചുവരുകള്ക്കുള്ളിൽ 
മാത്രം നിറഞ്ഞുനില്കുന്നവനല്ലല്ലോ അയാൾ 

ഇനിയങ്ങോട്ട് കപട ഭയം കാണിച്ചിട്ടോ 
കരഞ്ഞുവിളിച്ചിട്ടോ വലിയകാര്യം ഉണ്ടാകും എന്നു തോന്നുന്നില്ല 
കൈക്കൂലി കൊടുത്തിട്ടും കരഞ്ഞുനിലവിളിച്ചിട്ടും 
അയാൾ  കേൾക്കുമെന്നു തോന്നുന്നുമില്ല 

കാത്തിരിക്കുകതന്നെ ! 
അയാളുടെ മനസ്സുമാറുന്നതുവരെ !
നമ്മുടെ കറ നമ്മളെത്തന്നെ 
കഴുകിയുണക്കും വരെ .